എത്തിയത് ഡിഷ് ആന്റിന റിപ്പയര്‍ ചെയ്യാന്‍ ! ആദ്യം അമ്മയെ വളച്ചെടുത്തു പിന്നെ മകളെയും; കാമുകന്റെ ചതി പെണ്‍കുട്ടിയുടെ അമ്മ തിരിച്ചറിഞ്ഞപ്പോഴേക്കും എല്ലാം കൈവിട്ടു പോയിരുന്നു…

ഡിഷ് ആന്റിന റിപ്പയര്‍ ചെയ്യാനെത്തിയ യുവാവ് പ്രായപൂര്‍ത്തിയാക്കിയ പെണ്‍കുട്ടിയെയും അമ്മയെയും പീഡിപ്പിച്ചു. പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചുവെന്ന കേസില്‍ ഡിഷ് ആന്റിന ഓപ്പറേറ്ററായ പാലോട് കൊല്ലായില്‍ ചല്ലിമുക്ക് ചല്ലിഭവനില്‍ ജോഷി എന്ന സതീഷി(31)നെയാണ് അറസ്റ്റു ചെയ്തത്. പെണ്‍കുട്ടിയുടെ പെരുമാറ്റത്തിലെ അസ്വഭാവികത കണ്ട വീട്ടുകാര്‍ പരാതി നല്‍കിയതോടെയാണ് സംഭവം പുറത്തറിഞ്ഞത്. രണ്ട് വര്‍ഷത്തോളമായി പെണ്‍കുട്ടിയെ സതീഷ് പീഡിപ്പിച്ച് വരികയാണ്. പെണ്‍കുട്ടിയുടെ വീട്ടില്‍ 2016 ഏപ്രിലില്‍ ഡിഷ് ആന്റിന സ്ഥാപിക്കാനെത്തി കുട്ടിയുമായി ചങ്ങാത്തം കൂടുകയും വിവാഹ വഗ്ദാനം നല്‍കി പീഡിപ്പിക്കുകയും ചെയ്തുവെന്നാണു കേസ്.

ഡിഷ് ആന്റിന റിപ്പയര്‍ ചെയ്യാനായി എത്തിയ സതീഷ് ആദ്യം പെണ്‍കുട്ടിയുടെ അമ്മയുമായി സൗഹൃദം സ്ഥാപിച്ചു. തുടര്‍ന്ന് അവിഹിത ബന്ധത്തിലേര്‍പ്പെടുകയും ചെയ്തു. ഇക്കാര്യം നാട്ടിലെല്ലാം പാട്ടായിരുന്നു. ഈ വകുപ്പില്‍ ഇയാള്‍ പതിവായി ഇവരുടെ വീട്ടില്‍ വരുമായിരുന്നു. ഇങ്ങനെയുള്ള പതിവു സന്ദര്‍ശനത്തിനൊടുവില്‍ പെണ്‍കുട്ടിയെ ഇയാള്‍ പ്രണയം നടിച്ച് വലയില്‍ വീഴ്ത്തുകയായിരുന്നു. വിവാഹം വാഗ്ധാനം നല്‍കിയാണ് ഇയാള്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ചു പോന്നിരുന്നത്.

തന്നെ കാണാനെത്തുന്ന ഇയാള്‍ മകളെ പീഡിപ്പിക്കുന്ന വിവരം പെണ്‍കുട്ടിയുടെ അമ്മ ആദ്യം അറിഞ്ഞിരുന്നില്ല. പെണ്‍കുട്ടിയുടെ പെരുമാറ്റത്തിലെ വ്യത്യാസങ്ങള്‍ ശ്രദ്ധിച്ചതോടെയാണ് ഇവര്‍ക്ക് സംശയം തോന്നിയത്.തുടര്‍ന്ന് സതീഷിനെതിരെ പാങ്ങോട് പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കുകയായിരുന്നു. പരാതിയില്‍ അന്വേഷണം നടത്തിയപ്പോഴാണ് ഇയാള്‍ മോഷണകേസില്‍ ഉള്‍പ്പടെ പാലോട്, കടയ്ക്കല്‍ പൊലീസ് സ്റ്റേഷനുകളില്‍ കേസുള്ളയാളാണെന്ന് മനസ്സിലായത്.ഇതേത്തുടര്‍ന്നായിരുന്നു അറസ്റ്റ്.

Related posts