പതിനാറുകാരിയായ പെണ്‍കുട്ടി വീട്ടില്‍ തനിച്ചാണെന്ന് മനസിലാക്കിയ അയാള്‍…! പെണ്‍കുട്ടിയെ മാനഹാനി വരുത്തിയ ആൾ പോക്സോ പ്രകാരം അറസ്റ്റിൽ

പരവൂർ: പെണ്‍കുട്ടിയെ കടന്ന് പിടിച്ചയാൾ പോലീസ് പിടിയിലായി. പൂതക്കുളം ഈഴം വിള ആദിത്യ ഭവനിൽ മണിക്കുട്ടൻ (48) ആണ് പോലീസ് പിടിയിലായത്.

പതിനാറുകാരിയായ പെണ്‍കുട്ടി വീട്ടിൽ തനിച്ചാണെന്ന് മനസിലാക്കിയാണ് ഇയാൾ പെണ്‍കുട്ടിയുടെ വീട്ടിലെത്തിയത്. തുടർന്ന് പെണ്‍കുട്ടിയോട് ദിനപത്രം ആവശ്യപ്പെട്ടു.

പത്രം എടുക്കാൻ വീട്ടിനുളളിൽ പ്രവേശിച്ച കുട്ടിക്കൊപ്പം കയറിയ ഇയാൾ ഭീഷണിപ്പെടുത്തി കടന്ന് പിടിക്കുകയായിരുന്നു.

പെണ്‍കുട്ടി പുറത്തേക്ക് ഓടി രക്ഷപ്പെട്ടു. ഇയാൾ മടങ്ങി പോയതിന് ശേഷം വീട്ടിൽ പ്രവേശിച്ച പെണ്‍കുട്ടി തിരികെ എത്തിയ അമ്മയോട് വിവരങ്ങൾ പറഞ്ഞു.

തുടർന്ന് പോലീസിൽ പരാതി നൽകുകയായിരുന്നു. പോലീസ് മണിക്കൂറുകൾക്കുളളിൽ ഇയാളെ പൂതക്കുളത്ത് നിന്നും പിടികൂടി.

പരവൂർ ഇൻസ്പെക്ടർ നിസാറിന്‍റെ നേതൃത്വത്തിൽ സബ് ഇൻസ്പെക്ടർ നിതിൻനളൻ എഎസ്ഐ രമേശൻ, എസ്‌സിപിഒ ശോഭ, സിപിഒ മാരായ ജയപ്രകാശ്, ലിജൂ എന്നിവരടങ്ങിയ സംഘമാണ് ഇയാളെ പിടികൂടിയത്. ഇയാളെ റിമാന്‍റ് ചെയ്തു.

Related posts

Leave a Comment