മഞ്ചേശ്വരം ഉപതെരഞ്ഞെടുപ്പിലേക്ക് ? സുരേന്ദ്രന്‍ എം എല്‍ എ ആകാനുള്ള സാധ്യത കൂടുതലെന്നു വിലയിരുത്തല്‍; ഹൈക്കോടതിയില്‍ നാളെ വിസ്താരം തുടങ്ങുമ്പോള്‍ ലീഗ് അങ്കലാപ്പില്‍

surendranമഞ്ചേശ്വരത്തെ ചുറ്റിപ്പറ്റിയുള്ള രാഷ്ട്രീയ ചര്‍ച്ച മുറുകുന്നു. കോടതിയില്‍ വിജയിച്ച് കെ. സുരേന്ദ്രന്‍ എംഎല്‍എ ആകുമെന്ന് ബിജെപി നേതൃത്വം ആത്മവിശ്വാസം പുലര്‍ത്തുമ്പോള്‍ പുറമേ ആത്മവിശ്വാസത്തിലാണെങ്കിലും ലീഗ് നേതൃത്വത്തിന് ഉള്‍പ്പേടിയുണ്ടെന്നാണ് വിലയിരുത്തല്‍. നിയമസഭാ തെരഞ്ഞെടുപ്പില്‍ 298 പേര്‍ കള്ളവോട്ട് ചെയ്‌തെന്ന് ആരോപിച്ച് ബിജെപി സ്ഥാനാര്‍ത്ഥിയായിരുന്ന കെ.സുരേന്ദ്രന്‍ നിയമ പോരാട്ടത്തിന് തുടക്കം കുറിച്ചത് വിജയത്തിലേക്ക് എന്നൊരു ചര്‍ച്ച തുടക്കം കുറിച്ചു ഇതോടെയാണ് മഞ്ചേശ്വരത്ത് രാഷ്ട്രീയ ചൂട് പിടിക്കുന്നത്. കള്ള വോട്ട് ചെയ്‌തെന്ന ആരോപണമുള്ള 298 പേര്‍ക്ക് സമന്‍സ് അയക്കാന്‍ ഹൈക്കോടതി നിര്‍ദേശിച്ചതോടെ ലീഗിലും യു.ഡി.എഫ്. പക്ഷത്ത് ആശങ്കയും ബിജെപി. ഭാഗത്ത് പ്രതീക്ഷയും വളര്‍ന്നിരിക്കയാണ്. മരിച്ചവരും നാട്ടിലില്ലാത്തവരും വോട്ടു ചെയ്‌തെന്ന ബിജെപി. സ്ഥാനാര്‍ത്ഥിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് നാളെ കോടതിയില്‍ വിസ്താരം ആരംഭിക്കുന്നത്.

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിന് തയ്യാറെടുക്കുമ്പോള്‍ നേമത്തിനൊപ്പം തന്നെ ബിജെപി സാധ്യത കല്‍പ്പിച്ചിരുന്ന മണ്ഡലമായിരുന്നു മഞ്ചേശ്വരവും. എന്നാല്‍ കേവലം 89 വോട്ടിന്റെ വ്യത്യാസത്തിലാണ് ഈ മണ്ഡലം ബിജെപിയ്ക്ക് കൈവിട്ടു പോയത്. കേരളം ഉറ്റുനോക്കിയ മഞ്ചേശ്വരത്ത് മുസ്ലിം ലീഗിലെ പി.ബി. അബ്ദുള്‍ റസാഖ് വിജയിച്ചതായി വരണാധികാരി പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. ഇതിനെതിരെയാണ് സുരേന്ദ്രന്‍ കോടതിയെ സമീപിച്ചത്.സാധാരണ ഗതിയില്‍ വലിയ രാഷ്ട്രീയ ചര്‍ച്ചകള്‍ക്കൊന്നും മഞ്ചേശ്വരം ഇട നല്‍കാറില്ല. കേരളത്തിന്റെ വടക്കേ അറ്റത്ത് നിലകൊള്ളുന്ന ഈ മണ്ഡലത്തിന് സവിശേഷതകളേറെയാണ്. 90 ശതമാനവും ഭാഷാ ന്യൂനപക്ഷങ്ങള്‍. തുളുവും കൊങ്കിണിയും കന്നഡയും മറാട്ടിയും സംസാരിക്കുന്നവര്‍. പോരാത്തതിന് മലയാളവും കന്നഡവും ചേര്‍ന്നുള്ള സങ്കരഭാഷയായ ബേരിയും.

അതുകൊണ്ടു തന്നെ കേരളാ പൊളിറ്റിക്‌സിനോട് വലിയ താത്പര്യമൊന്നും ഇവിടുത്തുകാര്‍ക്ക് ഇല്ലായിരുന്നു.ബിജെപി. സ്ഥാനാര്‍ത്ഥി കെ.സുരേന്ദ്രനും യു.ഡി.എഫ്. സ്ഥാനാര്‍ത്ഥിയായി പി.ബി. അബ്ദുള്‍ റസാഖും എല്‍.ഡി.എഫിലെ സി.എച്ച് കുഞ്ഞമ്പുവും മഞ്ചേശ്വരത്തിന് പുറത്തുള്ളവരായിരുന്നു. അതിന്റെയെല്ലാം നോവ് മഞ്ചേശ്വരക്കാര്‍ പ്രകടിപ്പിക്കുന്നു. 2011 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ 5828 വോട്ടിന് ജയിച്ച അബ്ദുള്‍ റസാഖിന് കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ കേവലം 89 വോട്ടുകളുടെ ലീഡ് മാത്രമായിരുന്നു. തെരഞ്ഞെടുപ്പു ഫലം പുറത്തു വന്നപ്പോള്‍ തന്നെ അട്ടിമറി നടന്നിട്ടുണ്ടെന്ന് ബിജെപി നേതാക്കള്‍ ആരോപിച്ചിരുന്നു.

Related posts