കൊച്ചിയിൽ എംഡിഎംഎയുമായി യുവാക്കള്‍ പിടിയിലായ കേസ്; ഒന്നാം പ്രതിക്കായി അന്വേഷണം ഊര്‍ജിതം


കൊച്ചി: എംഡിഎംഎയുമായി യുവാക്കള്‍ പിടിയിലായ കേസില്‍ ഒന്നാം പ്രതിക്കായി അന്വേഷണം ഊര്‍ജിതം. കോഴിക്കോട് സ്വദേശിയായ അഫ്‌സലിനെ കണ്ടെത്തുന്നതിനായാണ് പോലീസ് അന്വേഷണം ആരംഭിച്ചിരിക്കുന്നത്.

ഇയാള്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാത്തത് പോലീസിനെ പ്രതിസന്ധിയിലാഴ്ത്തിയിരിക്കുകയാണ്. സുഹൃത്തുക്കളുടെയും മറ്റും ഫോണിലൂടെയാണ് സംഘം ഇടപാടുകാരുമായി ബന്ധപ്പെടുന്നത്.

കേസുമായി ബന്ധപ്പെട്ട് വെണ്ണലയില്‍ വാടകയ്ക്ക് താമസിക്കുന്ന കണ്ണൂര്‍ മയ്യില്‍ കണ്ടക്ക റോഡില്‍ നജില മന്‍സിലില്‍ ജുനൈദ് (25), കളമശേരിയില്‍ വാടകയ്ക്ക് താമസിക്കുന്ന വെങ്ങോല മാങ്ങാടന്‍ തൈക്കാവിന് സമീപം കാട്ടൊലിപറമ്പില്‍ അന്‍സില്‍(27) എന്നിവരെയാണ് എറണാകുളം നോര്‍ത്ത് പോലീസ് കഴിഞ്ഞ ദിവസം പിടികൂടിയത്.

78.59 ഗ്രാം എംഡിഎംഎ കൈവശം വച്ചതിന് അറസ്റ്റിലായ കേസിലെ പ്രതി ടില്ലു തോമസിനെ ചോദ്യം ചെയ്തതില്‍ നിന്നാണ് ഇവരെക്കുറിച്ച് വിവരം ലഭിച്ചത്.

ബംഗളൂരുവില്‍നിന്ന് വന്‍തോതില്‍ മയക്കുമരുന്ന് കൊച്ചിയിലെത്തിച്ച് വില്പന നടത്തുന്ന മാഫിയ സംഘത്തിലെ കണ്ണികളാണ് ഇവര്‍. പ്രതികളെ ഇന്നു കോടതിയില്‍ ഹാജരാക്കും.

Related posts

Leave a Comment