ബിനാലെ ചിത്രകാരന്‍ റിയാസ് കോമുവിനെതിരേയും പീഡന ആരോപണം, സ്റ്റുഡിയോയില്‍വച്ച് തുടയിലും കൈയിലും പിടിച്ചു, ആവശ്യപ്പെടാതെ റൂമിലേക്ക് വന്ന് ബലമായി ഉമ്മ വച്ചു, വിദ്യാര്‍ഥിനിയുടെ വെളിപ്പെടുത്തല്‍

ബിനാലെ കലാകാരനായ റിയാസ് കോമുവിനെതിരെ ചിത്രകാരിയുടെ വെളിപ്പെടുത്തല്‍. ഫോര്‍ട്ടു കൊച്ചിയില്‍ ബിനാലെ നടക്കുന്ന സമയത്ത് ശില്‍പ്പി ഹോട്ടല്‍ മുറിയില്‍ കയറി ആക്രമിച്ചു എന്നാണ് വെളിപ്പെടുത്തല്‍. കലാമേഖലയില്‍ നിന്നുള്ള ലൈംഗിക അക്രമികളെ തുറന്നു കാട്ടാന്‍ ആരംഭിച്ച ഇന്‍സ്റ്റാഗ്രാം പേജില്‍ പേര് വെളിപ്പെടുത്താത്ത ചിത്രകലാ വിദ്യാര്‍ത്ഥിനിയാണ് വെളിപ്പെടുത്തല്‍ നടത്തിയത്.

ഒട്ടേറെ സ്ത്രീകള്‍ കലാപ്രവര്‍ത്തകരായും വൊളന്റിയേഴ്‌സായും പങ്കെടുക്കുന്ന ബിനാലെയില്‍ ഇത്തവണ സ്ത്രീ സുരക്ഷ മുന്‍നിര്‍ത്തി ഇന്റേണല്‍ കംപ്ലേന്റ് കമ്മറ്റി നിലവിലുണ്ടാകണം എന്ന ആവശ്യം ഇതോടെ ശക്തമാകുന്നു. കലാമേഖലയിലെ ലൈംഗിക അക്രമങ്ങള്‍ തുറന്നു കാട്ടാന്‍ ആരംഭിച്ച ഇന്‍സ്റ്റാഗ്രാം പേജില്‍ പെണ്‍കുട്ടിയുടെ പേര് വെളിപ്പെടുത്താതെയാണ് ആരോപണം. ഞാനൊരു വിദ്യാര്‍ത്ഥിനിയാണ്. രണ്ടു വര്‍ഷം മുന്‍പ് മുംബൈയില്‍ വച്ചാണ് റിയാസ് കോമുവിനെ കാണുന്നത്. അന്ന് ബിനാലെ കാണാന്‍ വരണമെന്ന് പറഞ്ഞിരുന്നു.

കൊച്ചിയിലെത്തിയപ്പോള്‍ എന്നെ സ്റ്റുഡിയോയിലേക്കു ക്ഷണിച്ചു. അവിടെ വച്ച് തുടയിലും കൈയിലും പിടിച്ചു. ഞാന്‍ ആവശ്യപ്പെടാതെ എന്നോടൊപ്പം തിരിച്ച് റൂമിലേക്ക് വന്ന അയാള്‍ റൂമില്‍ കയറിയപ്പോള്‍ ബലമായി ഉമ്മ വക്കുകയും ആക്രമിക്കുകയും ചെയ്തു. പിന്നെയും പല തവണ അയാള്‍ എന്നോട് മോശമായി പെരുമാറി”. പെണ്‍കുട്ടി കുറിച്ചു.

Related posts