ഭാവിയെ ദോഷകരമായി ബാധിക്കും! കാണാതാകുന്നവരുടെയും അതിക്രമങ്ങള്‍ക്കിരയാകുന്ന കുട്ടികളുടെയും ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ പ്രചരിപ്പിക്കരുത്: ചൈല്‍ഡ് ലൈന്‍

മലപ്പുറം: അതിക്രമങ്ങള്‍ക്കിരയാകുന്ന കുട്ടികളുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ പ്രചരിപ്പിക്കരുതെന്ന് ചൈല്‍ഡ് ലൈന്‍ അറിയിച്ചു. അക്രമങ്ങള്‍ക്കിരയാകുന്ന കുട്ടിക്ക് നീതി ലഭിക്കുക എന്ന ഉദ്ദേശത്തോടെ പ്രചരിപ്പിക്കുന്ന ചിത്രങ്ങള്‍ പലപ്പോഴും വിപരീത ഫലമാണുണ്ടാക്കുക.

കാണാതാകുന്ന പെണ്‍കുട്ടിയെ കണ്ടെത്തുന്നതിനായി കുട്ടിയുടെ ഫോട്ടോ സഹിതം വിശദമായ പോസ്റ്റ് നല്ല ഉദ്ദേശത്തോടെ തയറാക്കി സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിക്കാറുണ്ട്. പിന്നീട് ഈ കുട്ടി സമൂഹത്തിലേക്കിറങ്ങുമ്പോഴുണ്ടാകുന്ന മനസികപ്രയാസം വളരെ കൂടുതലാകും.

കുട്ടിയെ തിരിച്ചുകിട്ടിയതിനു ശേഷവും പോസ്റ്റും ചിത്രങ്ങളും പ്രചരിച്ചുകൊണ്ടേയിരിക്കുന്നുമുണ്ടാകും. ഇത് കുട്ടിയുടെ ഭാവിയെ ദോഷകരമായി ബാധിക്കുന്നു. ലൈംഗികാതിക്രമങ്ങള്‍ക്കിരയാകുന്ന കുട്ടിയുടെ വിവരങ്ങളും ബാലവേല, ബാലഭിക്ഷാടനം എന്നിവ ചെയ്യുന്ന കുട്ടികളുടെ വിവരങ്ങളും ഫോട്ടോയും വിദ്യാഭ്യാസസ്ഥാപനങ്ങളിലോ മറ്റു പൊതുസ്ഥലങ്ങളിലോ അക്രമങ്ങള്‍ക്കിരയാകുന്ന കുട്ടികളുടെ ദൃശ്യങ്ങളും മറ്റും പ്രചരിപ്പിക്കുന്നതുകൊണ്ടും മുകളില്‍ പറഞ്ഞരീതിയിലുള്ള പ്രത്യാഘാതങ്ങള്‍ തന്നെയ
ാണ് കുട്ടികളിലുണ്ടാക്കുന്നത്.

ദുരിതങ്ങള്‍ അനുഭവിക്കുന്ന സംരക്ഷണം ആവശ്യമുള്ള കുട്ടികളുടെയോ കാണാതാകുന്ന കുട്ടികളുടെയോ കുറ്റാരോപിതരായ കുട്ടികളുടെയോ അല്ലെങ്കില്‍ ലൈംഗിക അതിക്രമം ഉള്‍പ്പെടെയുള്ള കുറ്റകൃത്യങ്ങള്‍ക്ക് ഇരയാക്കപ്പെട്ട കുട്ടികളുടെയോ, പേര് , ഫോട്ടോ , അഡ്രസ്, മാതാപിതാക്കളുടെ പേര്, താമസ സ്ഥലം, പഠിക്കുന്ന സ്ഥാപനം എന്നിവ ദൃശ്യ ശ്രാവ്യ മാധ്യമങ്ങളിലോ ടിവി, റേഡിയോ, ഓഡിയോ അച്ചടിമാധ്യമങ്ങളിലോ, ഇന്‍റർനെറ്റ, ഫേസ്ബുക്, വാട്‌സ്ആപ്പ്, തുടങ്ങിയ നവ മാധ്യമങ്ങളിലോ പ്രചരിപ്പിക്കുന്നതും പ്രദര്‍ശിപ്പിക്കുന്നതും ശിക്ഷാനിയമപ്രകാരം ഐപിസി 228 (അ)പ്രകാരം 6 മാസം മുതല്‍ 2 വര്‍ഷം വരെ തടവ് ലഭിക്കാവുന്ന കുറ്റകൃത്യമാണ്. കൂടാതെ 2015 -ലെ ബാലനീതി നിയമം സെക്ഷന്‍ 74 പ്രകാരവും, 2012 -ലെ പോക്സോ നിയമം സെക്ഷന്‍ 23 (1 ) പ്രകാരവും ഇത് ഗുരുതരമായ കുറ്റകൃത്യമായിട്ടാണ് കണക്കാക്കുന്നത്.

ഇത്തരം സാഹചര്യങ്ങള്‍ ഉണ്ടാകുമ്പോള്‍ നിയമപരമായാണ് നാം കാര്യങ്ങള്‍ ചെയ്യേണ്ടത്. കുട്ടികളുടെ സംരക്ഷണത്തിനുവേണ്ടി മാത്രം 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ചൈല്‍ഡ് ലൈന്‍ നാഷണല്‍ ടോള്‍ഫ്രീ നമ്പറായ 1098 ല്‍ വിളിച്ചറിയിക്കുകയോ പോലീസിൽ അറിയിക്കുകയോ ചെയ്യാം.

Related posts