പട്ടിക്കുട്ടിയെ മേടിക്കാനായി പായിപ്പാട്ടേക്ക് പോയ കുട്ടികളെ കാണാതായ സംഭവം; മുണ്ടക്കയത്ത് തെരച്ചിൽ

കോട്ടയം: ചങ്ങനാശേരി തൃക്കൊടിത്താനത്തുനിന്നു സുഹൃത്തുക്കളായ രണ്ടു വിദ്യാർഥികളെ കാണാതായി. മുണ്ടക്കയത്തിനു സമീപത്തു ഇവരെ കണ്ടെന്ന വിവരത്തിന്‍റെ അടിസ്ഥാനത്തിൽ ബന്ധുക്കളും പോലീസും തെരച്ചിൽ നടത്തുന്നു.

മാടപ്പള്ളി അമര കണ്ടംകരി എബി ജോണ്‍ (14), കോട്ടമുറി പി.ജെ. അജിൽ (14) എന്നിവരെ ഇന്നലെ മുതൽ കാണാനില്ലെന്നു കാണിച്ചു ബന്ധുക്കൾ തൃക്കൊടിത്താനം പോലീസിൽ പരാതി നൽകി. ഇന്നലെ ഉച്ചയ്ക്കാണു ഇരുവരെയും കാണാതായത്.

തൃക്കൊടിത്താനം കോട്ടമുറി മാറാട്ടുകളത്തിനുസമീപം താമസിക്കുന്നവരാണു രണ്ടു പേരും. ഇന്നലെ ഉച്ചയോടെ പട്ടിക്കുട്ടിയെ മേടിക്കാനായി പായിപ്പാട് പള്ളാഞ്ചിറ ഭാഗത്തേക്കു പോയതാണ്.

വൈകുന്നേരമായിട്ടും ഇരുവരും മടങ്ങിവരാതിരുന്നതിനെത്തുടർന്നു വീട്ടുകാർ അന്വേഷണം ആരംഭിച്ചത്. രാത്രി വൈകിയും എത്താതിരുന്നതോടെ പോലീസിൽ പരാതി നൽകി. തുടർന്നു മുണ്ടക്കയം പോലീസ് നടത്തിയ അന്വേഷണത്തിനിടെ സമീപവാസി രണ്ടുകുട്ടികളെ കണ്ടെന്നു പോലീസിന് മൊഴി നൽകി.

ഇന്നലെ വൈകുന്നേരം നാലോടെ മുണ്ടക്കയത്തെ ചെക്ക് ഡാമിനുസമീപം രണ്ടു കുട്ടികളെ കണ്ടെത്തിയെന്നു മൊഴി ലഭിച്ചത്. കണ്ടിട്ടു മുണ്ടക്കയം സ്വദേശികളാണെന്നു തോന്നിയതിനാൽ മറ്റുസംശയം തോന്നിയില്ലെന്നും ദൃക്സാക്ഷി മൊഴി നൽകി.

തൃക്കൊടിത്താനത്തുനിന്നും കാണാതായ കുട്ടികളാണോയെന്നു ഇവരെന്നു കണ്ടെത്താനുള്ള ശ്രമത്തിലാണു പോലീസും ബന്ധുക്കളും.

Related posts

Leave a Comment