കൊച്ചിയിലെത്തിയ യുവതി മരിച്ച സംഭവം; യുവാവ് കസ്റ്റഡിയില്‍; എഴുപുന്നയിൽ നിന്ന് യുവതി കൊച്ചിക്ക് പുറപ്പെട്ടത് ജോലിക്കാണെന്ന പേരിൽ


കൊച്ചി: എഴുപുന്നയില്‍നിന്ന് കൊച്ചി നഗരത്തിലെത്തിയ യുവതി മരിച്ച സംഭവത്തില്‍ യുവാവ് പോലീസ് കസ്റ്റഡിയില്‍. ഞാറയ്ക്കല്‍ സ്വദേശിയായ യുവാവാണു എറണാകുളം സെന്‍ട്രല്‍ പോലീസ് കസ്റ്റഡിലുള്ളത്.

യുവാവിനെ ഇന്ന് വിശദമായി ചോദ്യം ചെയ്യുമെന്നും ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി ഇന്നുതന്നെ യുവതിയുടെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം ചെയ്യുമെന്നും പോലീസ് വ്യക്തമാക്കി. എഴുപുന്ന സ്വദേശിനി സാന്ദ്ര(19)യുടെ മരണവുമായി ബന്ധപ്പെട്ടുള്ള അന്വേഷണമാണു നടക്കുന്നത്.

ഇന്നലെ ഉച്ചകഴിഞ്ഞ് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിക്കുമ്പോള്‍തന്നെ യുവതി മരിച്ചിരുന്നതായാണു ആശുപത്രി അധികൃതര്‍ വ്യക്തമാക്കുന്നത്. ജോലിക്കാര്യത്തിനുള്ള അഭിമുഖത്തിനെന്ന പേരിലാണു യുവതി കൊച്ചിയിലെത്തിയതെന്നാണു വിവരം.

ആശുപത്രിയില്‍ എത്തിച്ചതാരാണെന്ന് ആദ്യം വ്യക്തമായിരുന്നില്ലെങ്കിലും പിന്നീട് നടന്ന പോലീസ് പരിശോധനയിലാണു യുവാവ് തന്നെയാണ് ഒപ്പമുണ്ടായിരുന്നതെന്ന് കണ്ടെത്തിയത്.

തുടര്‍ന്ന് അന്വേഷണത്തിന്‍റെ ഭാഗമായി ഇയാളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. മരണകാരണം സംബന്ധിച്ച് ആശുപത്രി അധികൃതരില്‍നിന്ന് ലഭിക്കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തില്‍ അറസ്റ്റ് ഉള്‍പ്പെടെയുള്ള കാര്യങ്ങളിലേക്ക് അധികൃതര്‍ കടന്നേക്കും. യുവതിയുടെ ബന്ധുക്കളടക്കം ആശുപത്രിയില്‍ എത്തിയിട്ടുണ്ട്.

Related posts

Leave a Comment