ഇന്ദിരാ ഗാന്ധിയുടെ ഭരണത്തിൻ കീഴിൽ കോൺഗ്രസ് നേടിയതിനേക്കാൾ ഒരു സംസ്ഥാനം കൂടുതലായി നേടാൻ കഴിഞ്ഞെന്ന് നരേന്ദ്ര മോദി

ന്യൂഡൽഹി: ഇന്ദിരാ ഗാന്ധിയുടെ ഭരണത്തിൻ കീഴിൽ കോൺഗ്രസ് നേടിയതിനേക്കാൾ ഒരു സംസ്ഥാനം കൂടുതലായി നേടാൻ ബിജെപിക്കു കഴിഞ്ഞതായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ദിരയുടെ കീഴിൽ കോൺഗ്രസ് 18 സംസ്ഥാനങ്ങളിലാണ് ഭരണം സ്വന്തമാക്കിയത്.

എന്നാൽ ബിജെപിക്കും അതിന്‍റെ സഖ്യകക്ഷികൾക്കും 19 സംസ്ഥാനങ്ങളിൽ ഭരണം പിടിക്കാൻ കഴിഞ്ഞതായി പ്രധാനമന്ത്രി പറഞ്ഞു. പാർലമെന്‍ററി പാർട്ടി യോഗത്തൽ ബിജെപി എംപി മാരുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം.പാർട്ടി പ്രവർത്തകരുടെ ത്യാഗമാണ് പാർട്ടിയെ വളർത്തിയത്.

വരുന്ന വർഷങ്ങളിൽ ബിജെപി മറ്റു സംസ്ഥാനങ്ങളിലും ഭരണം നേടും. കഴിഞ്ഞ മൂന്നു വർഷത്തിനിടെയാണ് ബിജെപി 19 സംസ്ഥാനങ്ങളിൽ അധികാരത്തിലെത്തിയത്. പാർട്ടിക്കുള്ളിൽ നിന്നും പുറത്തുനിന്നും പുതുമുഖങ്ങളെ കണ്ടെത്തി മുൻനിരയി ലേക്കെത്തിക്കണമെന്നും മോദി ആവശ്യപ്പെട്ടു. പ്രതിപക്ഷങ്ങളുടെ ആക്രമണങ്ങളിൽ തളരരുതെന്നും കുപ്രചാരണങ്ങൾക്ക് ചെവി കൊടുക്കരുതെന്നും അദ്ദേഹം പറഞ്ഞു.

Related posts