പോലീസ് ഒപ്പിട്ട് മടങ്ങി, പള്ളികുരിശടിയുടെ പൂട്ടും വഞ്ചിയും തകർത്ത് മോഷണം; പ്രദേശത്തെ മോഷണ പരമ്പരയിൽ പേടിച്ച് നാട്ടുകാർ

പത്തനാപുരം: കടയ്ക്കാമൺ സെന്‍റ് ജോർജ് ഓർത്തഡോക്സ് പള്ളി കുരിശടിയുടെ പൂട്ടുകളും വഞ്ചിയും തകർത്ത് മോഷണം. കഴിഞ്ഞ ദിവസം പുലർച്ചെയാണ് മോഷണം നടന്നത്.

നൈറ്റ് പട്രോളിംഗിന് നിത്യവും എത്തുന്ന പോലീസുകാർ ഒന്നര മണിയോടെ എത്തി ഇവിടെ വച്ചിട്ടുള്ള ബുക്കിൽ ഒപ്പിട്ടശേഷമാണ് മോഷണം നടന്നിട്ടുള്ളതെന്നും എത്ര രൂപ അപഹരിച്ചതായി അറിയില്ലെന്നും പള്ളി ട്രസ്റ്റി ബെന്നി ഡാനിയേൽ പറഞ്ഞു.

കുരിശടിയിലെ ഗേറ്റിന്‍റെ മൂന്ന് പൂട്ടുകൾ പൊളിച്ച ശേഷം വഞ്ചി തകർത്ത നിലയിലാണ്. പള്ളി സെക്രട്ടറി അജി ജോർജ് രാവിലെ പള്ളിയിൽ എത്തിയപ്പോഴാണ് മോഷണവിവരം അറിയുന്നത്.

പത്തനാപുരം പോലീസ് സ്ഥലത്തെത്തി തെളിവെടുത്ത് അന്വേഷണം ആരംഭിച്ചു. കഴിഞ്ഞ വർഷവും ഇവിടെ സമാന രീതിയിൽ മോഷണം നടന്നിരുന്നു.

കഴിഞ്ഞ ആഴ്ച സമീപത്തായുള്ള പുഷ്പ നഴ്സറി ഗാർഡനിലും ദിവസങ്ങൾക്ക് മുൻപ് മാക്കുളം ഹെർമോൺ ഓർത്തഡോക്സ് പള്ളി കുരിശടിയിലും മോഷണം നടന്നിരുന്നു. മോഷണങ്ങൾ പരമ്പരയാകുന്നത് പ്രദേശവാസികളെ ഭീതിയിലാഴ്ത്തിയിരിക്കുകയാണ്.

Related posts

Leave a Comment