നാലു മാസം പ്രായമുള്ള കുഞ്ഞിനെ ശ്വാസം മുട്ടിച്ചു കൊന്നു; യുവതി അറസ്റ്റിൽ

ഡെലവെയർ: നിർത്താതെ കരഞ്ഞ കുഞ്ഞിന്‍റെ നിലവിളി നിർത്തുന്നതിന് മുഖത്തു കൈ അമർത്തി പിടിച്ചു. ഇതിനെ തുടർന്നു നാലുമാസം പ്രായമുള്ള കുഞ്ഞു മരിച്ചു. കുഞ്ഞിനെ അതിക്രൂരമായി കൊലപ്പെടുത്തിയ പത്തൊന്‍പതുകാരി കെയർ ടേക്കറെ പോലീസ് അറസ്റ്റു ചെയ്തു.

കഴി‍ഞ്ഞ ദിവസം ഡെലവെയർ സ്റ്റേറ്റ് പോലീസ് പുറത്തിറക്കിയ പ്രസ്താവനയിലാണ് ഞെട്ടിക്കുന്ന സംഭവം വിവരിക്കുന്നത്. ഡെലവെയറിലെ ലിറ്റിൽ പീപ്പിൾ ചൈൽഡ് ഡവലപ്പ്മെന്‍റ് സെന്‍ററിലായിരുന്നു സംഭവം. നാലു മാസം പ്രായമുള്ള കുഞ്ഞിനോട് കാണിച്ച ക്രൂരത കാമറയിൽ പതിഞ്ഞിരുന്നു. ഇതാണ് പത്തൊന്‍പതുകാരിയുടെ അറസ്റ്റിലേക്ക് നയിച്ചത്.

വ്യാഴാഴ്ചയായിരുന്നു സംഭവം. ഇരുപതു മിനിറ്റോളം കുട്ടി ചലനമറ്റ് കിടന്നതിനു ശേഷമാണ് ഇവർ പോലീസിനെ വിവരം അറിയിച്ചത്. പോലീസെത്തി പരിശോധിച്ചപ്പോഴേയ്ക്കും കുട്ടി മരിച്ചിരുന്നു.ജയിലിലടച്ച യുവതിക്ക് ഒരു മില്യൺ ഡോളറിന്‍റെ ജാമ്യം അനുവദിച്ചു.

റിപ്പോർട്ട്: പി.പി. ചെറിയാൻ

Related posts