പുന്നയൂർക്കുളം പീഡനക്കേസ്! മാതാപിതാക്കളും പ്രതിപട്ടികയിലേക്ക്; രണ്ടു പ്രതികൾക്കായി അന്വേഷണം ഊർജിതം

സ്വന്തം ലേഖകൻ

തൃശൂർ: വടക്കേക്കാട് പ്ലസ് ടു വിദ്യാർഥിനി കൂട്ടബലാത്സംഗത്തിനിരയായ കേസിൽ മാതാപിതാക്കളെയും പ്രതിപ്പട്ടികയിൽ ഉൾപെടുത്താനുള്ള നീക്കവുമായി പോലീസ്.

കുറ്റകൃത്യം അറിഞ്ഞിട്ടും ഇവർ മറച്ചു വച്ചതായി പൊലീസ് അന്വേഷണത്തിൽ വ്യക്തമായി. വീട്ടിൽ മാതാപിതാക്കൾ ഇല്ലാത്ത സമയത്താണ് പെൺകുട്ടിയെ സംഘം ചേർന്ന് ബലാത്സംഗം ചെയ്തത്.

ഇക്കാര്യം പെൺകുട്ടി മാതാപിതാക്കളോട് പറഞ്ഞിരുന്നു. എന്നാൽ ഇക്കാര്യം പൊലീസിൽ അറിയിക്കാൻ മാതാപിതാക്കൾ തയാറായില്ല.

പോക്സോ നിയമപ്രകാരം ആണ് ഇവർക്കെതിരെ കേസ് എടുക്കാൻ പോലീസ് തീരുമാനിച്ചിട്ടുള്ളത്.

പീഡനക്കേസുമായി ബന്ധപ്പെട്ട് ഒരാളെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട് . മറ്റു രണ്ടു പേർക്കായി അന്വേഷണം തുടരുകയാണ്.

കഞ്ചാവ് വിൽപന നടത്തുന്നതുമായി ബന്ധപ്പെട്ട് പെൺകുട്ടിയുടെ മാതാപിതാക്കൾ നേരത്തെ അറസ്റ്റിലായിട്ടുണ്ട്.

പ്രതികൾ കഞ്ചാവ് വാങ്ങാൻ ഇവരുടെ വീട്ടിൽ എത്താറുണ്ടായിരുന്നു. ഈ സൗഹൃദം മുതലെടുത്താണ് പെൺകുട്ടിയെ ബലാത്സംഗത്തിനിരയാക്കിയത്.

രണ്ട് മാസം മുന്പാണ് പെൺകുട്ടിയുടെ വീട്ടിൽ വച്ച് പീഡനം നടന്നത്. പെൺകുട്ടിയുടെ പെരുമാറ്റത്തിൽ മാറ്റം കണ്ടതോടെ സ്‌കൂൾ അധികൃതർ കൗൺസിലിംഗ് നടത്തുകയായിരുന്നു.

കുട്ടിയുടെ കൈകൾ കെട്ടിയിട്ടാണ് പീഡിപ്പിച്ചതെന്ന് മൊഴിയിൽ പറഞ്ഞു. മേയ് മാസം ട്യൂഷൻ സെന്‍ററിൽ വച്ചും പീഡിപ്പിച്ചെന്ന് വിദ്യാർഥിനി പറഞ്ഞു.

ഇതേക്കുറിച്ചും പോലീസ് അന്വേഷിക്കുന്നുണ്ട്. കൂടുതൽ പേർക്ക് സംഭവത്തിൽ പങ്കുണ്ടോ എന്ന കാര്യവും പരിശോധിക്കുന്നുണ്ട്.

Related posts

Leave a Comment