ആഴക്കടലിൽ മത്സ്യബന്ധനത്തിനിടെ നെഞ്ചുവേദന! ബോട്ടിൽ ഉണ്ടായിരുന്ന മത്സ്യത്തൊഴിലാളികൾ പോലീസിനെ അറിയിച്ചു; ഒടുവില്‍…

അമ്പലപ്പുഴ: ആഴക്കടലിൽ മത്സ്യബന്ധനത്തിനിടെ നെഞ്ചുവേദന അനുഭവപ്പെട്ട മത്സ്യത്തൊഴിലാളിക്ക് കോസ്റ്റൽ പോലീസ് രക്ഷകനായി.

ഒറ്റപ്പന ഗന്ധർവൻ പറമ്പിൽ പ്രദീപിനെയാണ് (50) കോസ്റ്റൽ പോലീസ് കരയ്ക്കെത്തിച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

മൂന്നു ദിവസമായി ജഗതംബിക ബോട്ടിൽ മത്സ്യബന്ധനത്തിൽ ഏർപ്പെട്ടിരുന്ന ഇയാൾക്ക് നെഞ്ചുവേദന അനുഭവപ്പെട്ട വിവരം ബോട്ടിൽ ഉണ്ടായിരുന്ന മത്സ്യത്തൊഴിലാളികൾ പോലീസിനെ അറിയിക്കുകയായിരുന്നു.

തുടർന്ന് കോസ്റ്റൽ എസ്ഐ ഷാജഹാന്‍റെ നിർദേശപ്രകാരം പോലീസുകാരായ ലിജുകുമാർ, ഷെജീർ ബോട്ട് ഡ്രൈവർ സുനിൽ, കോസ്റ്റൽ വാർഡൻ, സഞ്ജയ്ദേവ്, ലാസ്‌കർ സുബാഷ് എന്നിവർ പോലീസ് ബോട്ടിൽ കടലിലേക്ക് രക്ഷാപ്രവർത്തനത്തിനു പോവുകയും ബോട്ടിൽനിന്നു പ്രദീപിനെ രക്ഷിക്കുകയുമായിരുന്നു.

Related posts

Leave a Comment