പ്രേമലുവിനും കണ്ണൂർ സ്ക്വാഡിനും ശേഷം കൊല്ലത്ത് ഇനി പ്രേമയുഗം; സിനിമാ പോസ്റ്റർപ്രചരണവുമായി ആർഎസ്പി; പ്രചരണത്തിന് താരങ്ങളെ ക്ഷണിക്കില്ലന്ന് മുകേഷ്

കൊല്ലം: വീണ്ടും സിനിമാ പോസ്റ്റർ പ്രചരണവുമായി ആർഎസ്പി. സമൂഹ മാധ്യമങ്ങളിലൂടെയാണ് എൻ.കെ.പ്രേമചന്ദ്രനായുള്ള പ്രചാരണം. പ്രേമലു കൊല്ലം സ്ക്വാഡ് പോസ്റ്റുകൾ വൻ ഹിറ്റായ ശേഷം ഇപ്പോഴിതാ പ്രേമയുഗം പോസ്റ്ററാണ് എത്തിയത്.

ആർഎസ്പി സംസ്ഥാന സെക്രട്ടറി ഷിബു ബേബി ജോൺതന്നെയാണ് ഇത്തവണയും ഫേസ്ബുക്ക് പോസ്റ്റിലൂടെ പോസ്റ്റർ പങ്കുവച്ചിരിക്കുന്നത്. ഭ്രമയുഗത്തിൽ മനയാണ് പശ്ചാത്തലമെങ്കിൽ ജഡായൂ പാറയുടെ പശ്ചാത്തലത്തിലാണ് ഇത്തവണ പ്രേമചന്ദ്രനായുള്ള പോസ്റ്റർ ഇറക്കിയിരിക്കുന്നത്. എതിരാളിയുടെ താരപ്പൊലിമയ്ക്കെതിരേയല്ല ഇടതു മുന്നണിയുടെ രാഷ്ട്രീയത്തിനെതിരായ പോരാട്ടമാണിതെന്നാണ് പ്രേമചന്ദ്രന്‍റെ പ്രതികരണം.

അതേസമയം, സമൂഹ മാധ്യമങ്ങളിലൂടെ തെരഞ്ഞെടുപ്പ് പ്രചരണത്തിൽ ഒട്ടും പിന്നിലല്ല മുകേഷ് എംഎൽഎയും. എന്നാൽ ഇത്തവണ പ്രചരണത്തിന് താന്‍ മുന്‍കൈ എടുത്ത് താരങ്ങളെ കൊണ്ടുവരില്ല എന്നാണ് മുകേഷ് പറയുന്നത്. പക്ഷേ താല്‍പര്യമുള്ളവര്‍ക്ക് വരാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Related posts

Leave a Comment