സടകുടഞ്ഞ് വനംവകുപ്പ്; പടയപ്പയെ പ്രകോപിപ്പിച്ചാൽ ജാമ്യമില്ലാ കുറ്റം ചുമത്തും; പണി ചോദിച്ചുവാങ്ങരുതെന്ന മുന്നറിയിപ്പുമായി വനംവകുപ്പ്

 


ഇടുക്കി: മൂന്നാറില്‍ ജനവാസകേന്ദ്രങ്ങളിലിറങ്ങുന്ന പടയപ്പയെ പ്രകോപിപ്പിക്കുന്നവര്‍ക്കെതിരെ ജാമ്യമില്ലാ കുറ്റം ചുമത്തുമെന്ന് വനംവകുപ്പിന്‍റെ മുന്നറിയിപ്പ്.

ടൂറിസത്തിന്‍റെ മറവിൽ പലരും പടയപ്പയെ പ്രകോപിപ്പിക്കുന്നതായി വനംവകുപ്പ് കണ്ടെത്തിയിരുന്നു. ആനയെ കാണി ക്കാമെന്ന് വാഗ്ദാനം ചെയ്ത് ടൂറിസ്റ്റുകളെ റിസോര്‍ട്ടുകളും ടാക്സികളും ആകര്‍ഷിക്കുന്നതായും ആക്ഷേപമുണ്ട്.

മൂന്നാറില്‍ മാട്ടുപെട്ടിയിലും പരിസരത്തും ഇറങ്ങാറുള്ള പടയപ്പ സാധാരണയായി പ്രശ്നങ്ങളൊന്നുമുണ്ടാക്കിയിരുന്നില്ല. എന്നാല്‍ കഴിഞ്ഞ നവംബര്‍ മുതല്‍ ആന അക്രമകാരിയായി.

ആനയെ പ്രകോപിപ്പിക്കുന്ന തരത്തില്‍ ചിലര്‍ പെരുമാറിയതാണ് കാരണം. അന്നുതന്നെ ആനയെ വനത്തിലേക്ക് തുര ത്തിയശേഷം വനംവകുപ്പ് വിനോദസഞ്ചാരികള്‍ക്കും നാട്ടുകാര്‍ക്കും മുന്നറിയിപ്പ് നല്‍കിയിരുന്നു.

എന്നാല്‍ കഴിഞ്ഞ ദിവസം കടലാറിലും കുറ്റിയാര്‍ വാലിയിലും പടയപ്പയിറങ്ങിയപ്പോള്‍ ബൈക്കും ജീപ്പും ഇരമ്പിച്ചും ഹോണ്‍ മുഴക്കിയും ചിലര്‍ ആനയെ പ്രകോപിപ്പിച്ചിരുന്നു.

പടയപ്പയെ പ്രകോപിപ്പിക്കുന്നവരുടെ വീഡിയോ സമൂഹ മാധ്യമങ്ങളിലും പ്രത്യക്ഷപ്പെട്ടിരുന്നു. സംഭവത്തെകുറിച്ച് വനംവകുപ്പ് അന്വേഷണം തുടങ്ങി.

Related posts

Leave a Comment