പാലാ: പാലാ നഗരസഭയില്‍ ആരു ഭരണം നടത്തണം എന്നതില്‍ താനും കുടുംബാംഗങ്ങളും വിജയിച്ച വാര്‍ഡുകളിലെ ജനങ്ങളുമായി ആലോചിച്ച് തീരുമാനമെടുക്കുമെന്ന് സ്വതന്ത്രന് ബിനു പുളിക്കക്കണ്ടം പറഞ്ഞു.
ഭൂരിഭാഗം വോട്ടര്‍മാരുടെയും അഭിപ്രായം മാനിച്ച് ഏത് മുന്നണിക്കൊപ്പമെന്ന് തീരുമാനിക്കും. ഇരു മുന്നണികളുടെയും സംസ്ഥാന നേതാക്കള്‍ വിളിച്ചിട്ടുണ്ട്. ചര്‍ച്ചകള്‍ നടന്നിട്ടില്ല. സത്യപ്രതിജ്ഞ കഴിഞ്ഞേ തീരുമാനമെടുക്കൂ. ബിനു പുളിക്കക്കണ്ടം, മകള്‍ ദിയ ബിനു, ബിനുവിന്റെ സഹോദരന് ബിജു പുളിക്കക്കണ്ടം എന്നിവരാണ് സ്വതന്ത്രരായി വിജയിച്ചത്.
ഇവര്‍ മത്സരിച്ച വാര്‍ഡുകളില്‍ യുഡിഎഫ് സ്ഥാനാര്‍ഥികളെ നിര്‍ത്താതെ പരസ്യ പിന്തുണ നല്‍കിയിരുന്നു. കഴിഞ്ഞ തവണ സിപിഎം പാര്‍ട്ടി ചിഹ്നത്തില്‍ മത്സരിച്ചു വിജയിച്ച ബിനുവിന് ചെയര്മാന് സ്ഥാനം നല്കുന്നതിൽ കേരള കോണ്‍ഗ്രസ്-എം അംഗങ്ങള്‍ വിയോജിപ്പ് പ്രകടിപ്പിച്ചിരുന്നു. അന്നുമുതല്‍ കറുത്ത വേഷത്തിലാണ് ബിനു നഗരസഭാ കൗണ്‍സില്‍ ഹാളില്‍ എത്തിയിരുന്നത്. തുടര്‍ന്ന് സിപിഎം സ്വതന്ത്രയാണ് ചെയര്‍പേഴ്സനായത്.
ചെയര്മാന് സ്ഥാനം നഷ്ടപ്പെട്ടതോടെ ജോസ് കെ. മാണിയെ വിമര്‍ശിച്ച് ബിനു രംഗത്തെത്തുകയും തുടര്‍ന്ന് കേരള കോണ്‍ഗ്രസിന്റെ പരാതിയെത്തുടര്‍ന്ന് സിപിഎമ്മില്‍നിന്നും ബിനു പുറത്താക്കപ്പെടുകയും ചെയ്തു. സ്വതന്ത്രയായി മത്സരിച്ച് വിജയിച്ച കോണ്‍ഗ്രസ് റിബല്‍ മായാ രാഹുലിന്റെ നിലപാടും നിര്‍ണായകമാകും.
