പള്ളിവാസൽ കൊലപാതകം; പ്രതിയെന്ന് സംശയിക്കുന്നയാൾ മരിച്ച നിലയിൽ; മൃതദേഹം കണ്ടെത്തിയത് പെൺകുട്ടിയെ മരിച്ച നിലയിൽ കണ്ടെത്തിയതിനുസമീപം

അടിമാലി: പള്ളിവാസലിൽ പ്ലസ്ടു വിദ്യാർഥിനി കുത്തേറ്റ് മരിച്ച സംഭവത്തില്‍ പ്രതി എന്ന് സംശയിക്കുന്ന ബന്ധു അരുണിനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി.

പള്ളിവാസൽ പവർഹൗസിന് സമീപമാണ് തൂങ്ങി മരിച്ച നിലയിൽ മൃതദേഹം കണ്ടെത്തിയത്.

പെൺകുട്ടിയെ മരിച്ച നിലയിൽ കണ്ടെത്തിയതിനു സമീപമുള്ള ആളൊഴിഞ്ഞ വീടിനു മുന്നിലെ മരത്തിലാണു അരുണിന്‍റെ മൃതദേഹം കണ്ടെത്തിയത്.

പള്ളിവാസല്‍ പവര്‍ഹൗസിന് സമീപം ശനിയാഴ്ചയാണ് പതിനേഴ്കാരിയായ രേഷ്മയെ കുത്തേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയത്.

ബന്ധുവായ അരുണിനൊപ്പം പള്ളിവാസല്‍ പവര്‍ഹൗസ് ഭാഗത്ത് പെണ്‍കുട്ടിയെ കണ്ടതായി ചിലര്‍ വിവരമറിയിച്ചിരുന്നു. ഇയാൾക്കായി പോലീസ് തെരച്ചിൽ നടത്തിവരികയായിരുന്നു.

Related posts

Leave a Comment