ഇനി ആർക്കും അബദ്ധം പറ്റരുത്..! ബാങ്കിൽ പണയം വച്ച സ്വർണം തിരികെയെടുത്തപ്പോൾ തൂക്കം കുറഞ്ഞു! ചോദ്യം ചെയ്തപ്പോൾ ബാങ്ക് നൽകിയ മറുപടി ഞെട്ടിക്കുന്നത്….


നെടുംകുന്നം: ബാങ്കിൽ പണയംവച്ച സ്വർണാഭരണങ്ങൾ തിരിച്ചെടുത്തപ്പോൾ തൂക്കം കുറഞ്ഞു പോയതായി കാണിച്ച് ഉടമ കറുകച്ചാൽ പോലീസിലും മനുഷ്യാവകാശ കമ്മീഷനിലും പരാതി നല്കി.

നെടുംകുന്നം പുന്നവേലി ഇടക്കല്ലിൽ ബിജോ ഏബ്രഹാമാണ് നെടുംകുന്നം തെക്ക് 1271-ാം നന്പർ സഹകരണ ബാങ്കിനെതിരേ പരാതി നൽകിയത്.

ബിജോയുടെ പിതാവ് ഇ.കെ. ഏബ്രഹാം ചികിത്സാ ആവശ്യത്തിനായി 2019 ഓഗസ്റ്റ് ആറിന് ബാങ്കിൽ 83 ഗ്രാം സ്വർണ ഉരുപ്പടികൾ പണയപ്പെടുത്തി 1,70,000 രൂപ എടുത്തിരുന്നു. ചികിത്സയിൽ കഴിയവേ ഏബ്രഹാം മരണപ്പെട്ടു.

തുടർന്ന് സ്വർണപണയവും ചിട്ടിയുമടക്കം 2020 മേയ് അഞ്ചിന് ബിജോയുടെ പേരിലേക്ക് മാറ്റി.2021 മാർച്ച് മൂന്നിന് സ്വർണത്തിന്‍റെ തുകയും പലിശയും മറ്റ് ബാധ്യതകളുമടക്കം 2,18,652 രൂപ അടച്ച് ബിജോ ബാങ്കിൽ നിന്നും പണയമെടുത്തു.

ഈ ആഭരണങ്ങൾ വിൽക്കാനായി കൊണ്ടുപോയി തൂക്കിയപ്പോൾ 52.9 ഗ്രാം മാത്രമാണുള്ളത്. 20 മിനിട്ടിനുള്ളിൽ ബിജോ ബാങ്കിലെത്തി പ്രശ്നം അധികൃതരോട് പറഞ്ഞെങ്കിലും ഇനി ഉത്തരവാദിത്വം ഏറ്റെടുക്കില്ലെന്ന് അധികൃതർ അറിയിച്ചു.

പണയം വച്ച ആഭരണങ്ങൾ കൃത്യമാണെന്നും എന്നാൽ തൂക്കത്തിൽ മാത്രമാണ് വ്യത്യാസമെന്നും ബിജോ ആരോപിക്കുന്നു. സംഭവത്തിൽ സെക്രട്ടറിയടക്കമുള്ളവർക്ക് പരാതി നൽകിയിട്ടും നടപടി സ്വീകരിച്ചില്ലെന്നും ആരോപണമുണ്ട്.

സ്വർണത്തിന്‍റെ തൂക്കം പരിശോധിക്കേണ്ടത് ഉടമയുടെ ഉത്തരവാദിത്വമാണെന്നും ബാങ്കിൽ നിന്നും പോയ ശേഷം വീണ്ടും പരാതിയുമായി എത്തിയാൽ തങ്ങൾക്ക് ഒന്നും ചെയ്യാൻ കഴിയില്ലെന്നും സെക്രട്ടറി പറഞ്ഞു.

Related posts

Leave a Comment