അടിയുടെ ആഘാതത്തിൽ ചെവിയിലൂടെ രക്തം ഒലിച്ചു;മൊബൈലിലെ സഹോദരിമാരുടെ ചിത്രങ്ങൾ കണ്ട് ചോദിച്ചത് അനാവശ്യം;പന്തളത്ത് ദളിത് വിദ്യാര്‍ഥിക്ക് പോലീസിന്‍റെ ക്രൂരമര്‍ദനം


പന്തളം: വീട്ടിലേക്ക് ആവശ്യമായ സാധനങ്ങള്‍ വാങ്ങാന്‍ ജംഗ്ഷനിലെത്തിയ വിദ്യാർഥിക്ക് പോലീസിന്‍റെ ക്രൂര മര്‍ദ്ദനം. പന്തളം ഇടയാടിക്ക് സമീപം കുരമ്പാല അജീഷ് ഭവനത്തില്‍ അജീഷിന് (17) ആണ് മര്‍ദ്ദനമേറ്റത്.

പരിക്കേറ്റ അജീഷ് കുമാര്‍ പന്തളത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. അജീഷിനെ അകാരണമായി മര്‍ദിച്ച പോലീസുകാര്‍ക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് പിതാവ് ശിവന്‍കുട്ടി സിഐക്ക് പരാതി നല്‍കി.

ഇന്നലെ ഉച്ചയ്ക്ക് 12 ഓടെയായിരുന്നു സംഭവം. ഇടയാടി പമ്പിന് സമീപം റോഡ് മുറിച്ച് കടക്കാന്‍ നിന്ന അജീഷിനെ അതുവഴി വന്ന പോലീസ് അരികിലേക്ക് വിളിച്ചു വരുത്തിയാണ് മര്‍ദിച്ചത്.

കഴിഞ്ഞ ദിവസം പന്തളത്തുണ്ടായ മാലമോഷണവുമായി ബന്ധപ്പെട്ട അന്വേഷണത്തിന് എത്തിയ പോലീസാണ് വിദ്യാര്‍ഥിയെ മര്‍ദിച്ചതെന്ന് പറയുന്നു. നീയാണോടാ ഇവിടത്തെ മാലമോഷണക്കാരന്‍ എന്ന് പറഞ്ഞ് ഇരുകവിളിലും ആഞ്ഞടിക്കുകയായിരുന്നു.

അടിയുടെ ആഘാതത്താല്‍ ചെവിയിലൂടെ രക്തം വന്നതായി അജീഷ് പരാതിയിൽ പറയുന്നു. കൂടാതെ അജീഷിന്‍റെ ഫോണ്‍ പരിശോധിച്ച പോലീസ് സഹോദരിമാരുടെ ചിത്രം കണ്ട് ഏത് കാമുകിയാടാ ഇതെന്നും ചോദിച്ച് അസഭ്യം പറഞ്ഞുവെന്നും പരാതിയുണ്ട്.

മര്‍ദ്ദനമേറ്റ് അവശനായ അജീഷ് കുമാറിനെ പെട്രോള്‍ പമ്പിലെത്തിയ ചിലരാണ് വീട്ടിലെത്തിച്ചത്.

Related posts

Leave a Comment