നൂറു രൂപ തൊടാന്‍ വെമ്പി ഡീസലും;  പെട്രോള്‍ വില പിടിവിട്ട് കുതിക്കുന്നു; 23 ദിവസത്തിനിടെ 4 രൂപയിലധികം വര്‍ധന


കൊച്ചി: പെട്രോള്‍ വില വീണ്ടും കടിഞ്ഞാണില്ലാതെ കുതിക്കുന്നു. ഇന്ന് 30 പൈസയുടെ വര്‍ധനവോടെ തിരുവനന്തപുരത്ത് പെട്രോള്‍ വില 103.82 രൂപയായി. നൂറു രൂപ തൊടാന്‍ വെമ്പുന്ന ഡീസല്‍ വിലയാകട്ടെ ഇന്ന് വര്‍ധിപ്പിച്ചിട്ടില്ല. 96.47 രൂപയാണ് ഇന്നത്തെ തിരുവനന്തപുരത്തെ ഡീസല്‍ വില.

കൊച്ചിയിലാകട്ടെ പെട്രോള്‍ വില 102.22 രൂപയായി ഉയര്‍ന്നപ്പോള്‍ ഡീസല്‍ വില 94.97 രൂപയില്‍ തുടരുകയാണ്. അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് വിലയില്‍ വന്‍ വര്‍ധന ദൃശ്യമല്ലെങ്കിലും രാജ്യത്ത് ഇന്ധനവില കണ്ണടച്ച് തുറക്കുംമുമ്പ് കൂട്ടുന്ന അവസ്ഥയാണുള്ളത്. ബ്രെന്‍റ് ക്രൂഡ് ഓയിലിന്‍റെ വില നിലവില്‍ 74 രൂപയ്ക്കു താഴെയാണ്.

ഏതാനും ആഴ്ചകള്‍ക്കുമുമ്പ് ഇതിലും മുകളിലായിരുന്നു ക്രൂഡ് വില. ഈ സമയവും ഇന്ധനവില മേലോട്ട് ഉയരുകയായിരുന്നു. പിന്നീട് ക്രൂഡ് വിലയില്‍ അല്പം ഇടിവ് സംഭവിച്ചെങ്കിലും മുന്നോട്ട് കുതിച്ച ഇന്ധനവില പിന്നോക്കം പോയില്ല. കഴിഞ്ഞ മാസം 24 നാണ് സംസ്ഥാനത്ത് ആദ്യമായി സാധാ പെട്രോള്‍ വില നൂറ് കടന്നത്.

പിന്നീട് ഇതുവരെ പെട്രോളില്‍ മാത്രമുണ്ടായത് നാല് രൂപയിലധികം വര്‍ധനയാണ്.തിരുവനന്തപുരം ജില്ലയിലെ പാറശാലയിലും ഇടുക്കി ജില്ലയിലെ ഹൈറേഞ്ച് മേഖലകളായ പൂപ്പാറയിലും സമീപ പ്രദേശങ്ങളിലുമാണ് കഴിഞ്ഞ 24ന് പെട്രോള്‍ വില നൂറ് മറികടന്നത്.

അന്ന് തിരുവനന്തപുരം നഗരത്തില്‍ പെട്രോള്‍ വില 99.72 രൂപയായിരുന്നു. കൊച്ചിയിലാകട്ടെ കഴിഞ്ഞ 24ന് 98.14 രൂപയായിരുന്നു പെട്രോള്‍ വില. ഡീസല്‍ വില 93.32 രൂപയുമായിരുന്നു. അതിനുശേഷം ഇന്നുവരെ തിരുവനന്തപുരം നഗരത്തില്‍ പെട്രോള്‍ വില 4.10 രൂപ വര്‍ധിച്ചപ്പോള്‍ ഡീസല്‍ വില 1.65 രൂപയും കൂടി.

ഇക്കാലയളവില്‍ കൊച്ചിയില്‍ പെട്രോളിന് 4.08 രൂപയും ഡീസലിന് 1.65 രൂപയും കൂടി. കഴിഞ്ഞ മാസം 31 നാണ് സംസ്ഥാനത്ത് ആദ്യമായി തിരുവനന്തപുരത്ത് പ്രമീയം പെട്രോള്‍ വില നൂറ് കടന്നത്. ഇതിനു പിന്നാലെ 24 ദിവസത്തെ ഇടവേളയ്ക്കുശേഷമായിരുന്നു സാധാ പെട്രോള്‍ വിലയും നൂറു പിന്നിട്ടത്.

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിനു മുന്നോടിയായി ദിവസങ്ങളോളം മാറ്റമില്ലാതെ തുടര്‍ന്നെങ്കിലും തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിനു പിന്നാലെ ഇന്ധനവില കുതിപ്പ് ആരംഭിക്കുകയായിരുന്നു.ക്രൂഡ് ഓയില്‍ വില വര്‍ധനവ് ചൂണ്ടിക്കാട്ടിയാണ് എണ്ണക്കമ്പനികള്‍ ഇന്ധനവില വര്‍ധിപ്പിക്കുന്നതെങ്കിലും ക്രൂഡ് ഓയില്‍ വില കുത്തനെ താഴ്ന്ന സമയങ്ങളില്‍ ആനുപാതികമായി ഇന്ധനവില കുറയ്ക്കാന്‍ കമ്പനികള്‍ തയാറായിട്ടില്ല.

Related posts

Leave a Comment