ജീവിതത്തില്‍ പ്രണയം ഉണ്ടായിട്ടുണ്ട്, അത് ഉണ്ടാവാതെ ഇരിക്കുമോ; പക്ഷേ ഞാന്‍ ആരോടും പറഞ്ഞിട്ടില്ല ; കാരണം തുറന്ന് പറഞ്ഞ് പിഷാരടി


വീട്ടില്‍ ജാതകത്തിലൊക്കെ വിശ്വാസമുണ്ട്. പ്രേമിക്കുകയാണെങ്കില്‍ കുഴപ്പമൊന്നുമില്ല. അതല്ലാതെ വിവാഹം കഴിക്കാന്‍ നമ്മള്‍ ആലോചിക്കും. അന്നേരം വേറെ മതത്തില്‍ നിന്നൊന്നും കെട്ടാന്‍ പറ്റില്ല.

പിന്നെ എന്‍റെ പണി മിമിക്രി ആണല്ലോ. ചിലപ്പോള്‍ എന്‍റെ പെങ്ങളെ പോലും ഞാന്‍ മിമിക്രിക്കാരനെ കൊണ്ട് കെട്ടിച്ച് കൊടുക്കണം എന്ന് നിര്‍ബന്ധിക്കില്ല.

ആരെയും കുറ്റം പറഞ്ഞിട്ട് കാര്യമില്ല. കാരണം മിമിക്രി ഒന്നും ആരും പ്രൊഫഷനായി കണ്ടിട്ടില്ല. പിന്നെ വരുമാനത്തിന് സ്ഥിരതയൊന്നുമില്ല. അപ്പോള്‍ ന്യായമായും ഒരു പെണ്ണ് കിട്ടായ്മ ഉണ്ടായിരുന്നു.

അങ്ങനെയാണ് ഇത് നാലഞ്ച് സംസ്ഥാനം വിട്ട് പോയത്. ജീവിതത്തില്‍ പ്രണയം ഉണ്ടായിട്ടുണ്ട്. അത് ഉണ്ടാവാതെ ഇരിക്കുമോ. പക്ഷേ ഞാന്‍ ആരോടും പറഞ്ഞിട്ടില്ല.

പ്രണയം പറയാതെ അവരുടെ കൂടെ സൗഹൃദമാണെന്ന് പറഞ്ഞ് നടക്കും. അത് ഭയങ്കര സുഖമാണ്. അല്ലെങ്കില്‍ ചിലപ്പോള്‍ ഓടിച്ച് വിട്ടേക്കും. -രമേഷ് പിഷാരടി

Related posts

Leave a Comment