പത്തൊമ്പതുകാരന്‍ കാമുകന്റെ രാത്രിയാത്ര പൊക്കിയത് പഞ്ചായത്ത് മെംബറും സംഘവും, ശാസ്താംകോട്ടയില്‍ പാതിരാത്രി പെണ്‍കുട്ടിയുടെ വീടിനു മുന്നില്‍ കിടന്ന കാറിന്റെ ഉടമ പിടിയിലായ കഥ ഇങ്ങനെ

car 2ഏതു കള്ളനും ഒരുനാള്‍ പിടിക്കപ്പെടും എന്നാണ് പറച്ചില്‍. ഇത്തരത്തിലൊരു കള്ളനെ പൊക്കാന്‍ പഞ്ചായത്ത് മെംബറും നാട്ടുകാരും പാതിരാത്രി കാത്തിരുന്നപ്പോള്‍ കുടുങ്ങിയത് മീശമുളയ്ക്കാത്ത പത്തൊമ്പതുകാരന്‍. കൊല്ലം ശാസ്താംകോട്ടയിലാണ് സംഭവം. സമീപത്തുള്ള വീട്ടിലെ കാമുകിയെ കാണാനെത്തിയ കാമുകനായ കള്ളന്‍ പിടിയിലായ കഥ ഇങ്ങനെ- ഫോണിലൂടെ പരിചയപ്പെട്ട യുവാവ് രാത്രികാലങ്ങളില്‍ പെണ്‍കുട്ടിയുടെ വീട്ടില്‍ വന്നുപോകുന്നത് പരിസരവാസികളുടെ ശ്രദ്ധയില്‍ പ്പെട്ടതാണ് പത്തൊന്‍പത് വയസുകാരനായ കാമുകനെ കുടുക്കിയത്.

സ്ഥിരമായി രാത്രികാലങ്ങളില്‍ പെണ്‍കുട്ടിയുടെ വീടിന് സമീപം നിര്‍ത്തിയിട്ടിരിക്കുന്ന കാര്‍ കണ്ട് സംശയം തോന്നിയ സമീപ വാസികള്‍ വാര്‍ഡ് മെമ്പറെ വിവരം അറിയിച്ചതിനെ തുടര്‍ന്ന് വര്‍ഡ്‌മെമ്പര്‍ പെണ്‍കുട്ടിയുടെ മാതാപിതാക്കളോടും പെണ്‍കുട്ടിയോടും കാര്യങ്ങള്‍ അന്വേഷിച്ചു. പെണ്‍കുട്ടി സംഭവം നിഷേധിച്ചതിനെ തുടര്‍ന്ന് പിരിഞ്ഞു പോയ മെമ്പറും പരിസരവാസികളും കുറച്ചു ദിവസങ്ങള്‍ക്കു ശേഷം അസമയത്ത് കാര്‍ കണ്ടു. ഇതോടെ ഏവര്‍ക്കും സംശയമായി. സംഭവം ഇങ്ങനെ വിട്ടാല്‍ പറ്റില്ലെന്ന് തീരുമാനിച്ച അവര്‍ പോലീസില്‍ വിവരമറിയിക്കാന്‍ തീരുമാനിച്ചു.

വാര്‍ഡ് മെമ്പര്‍ ശാസ്താംകോട്ട സബ് ഇന്‍സ്‌പെക്ടര്‍ രാജീവിനെ വിവരം അറിയിക്കുകയും അദ്ദേഹത്തിന്റെ നിര്‍ദ്ദേശപ്രകാരം വനിതാ സിവില്‍ ഓഫീസര്‍മാരായ അജീന, ബീന എന്നിവരെ അന്വേഷണം ഏല്‍പ്പിക്കുകയും ചെയ്തു. ഇന്നലെ പതിവുപോലെ രാത്രി സന്ദര്‍ശനത്തിന് വന്ന കാമുകനെ പരിസരവാസികളും, ജനമൈത്രി പോലീസ് അംഗമായ മധുവും അറിയിച്ചതിനെ തുടര്‍ന്ന് വന്ന ശാസ്തംകോട്ട സബ് ഇന്‍സ്‌പെക്ടര്‍ ആര്‍ രാജീവും ചേര്‍ന്നാണ് പെണ്‍കുട്ടിയുടെ വീട്ടിന്റെ പുറകുവശത്തെ മതില്‍ ചാടി വന്ന കാമുകനെ പിടികൂടി പോലീസ് സ്‌റ്റേഷനില്‍ എത്തിച്ചത്.

Related posts