മദ്യപിച്ചെത്തിയ പോലീസുകാരൻ സാധനം വാങ്ങിയശേഷം പണം നൽകിയില്ല;  ചോദിച്ചപ്പോൾ കടയുടമയെ മർദിച്ചു കാലിൽ ബൈക്ക് കയറ്റി;  ആളുകൂടിയപ്പോൾ ബൈക്ക് ഉപേക്ഷിച്ച് ഓടി രക്ഷപ്പെട്ടു

കോട്ടയം: മദ്യപിച്ചെത്തിയ പോലീസുകാരൻ കടയുടമയെ മർദിക്കുകയും കാലിൽ ബൈക്ക് കയറ്റുകയും ചെയ്ത തായി ആരോപണം. ഇന്നലെ രാത്രി 8.30നു എംഎൽ റോഡിൽ ചന്തക്കവലയ്ക്കുസമീപമാണ് സംഭവം. എംഎൽ റോഡിൽ സ്ഥിതിചെയ്യുന്ന ഇന്ത്യൻ കോഫി ഹൗസിനു മുന്പിൽ വഴിയരുകിൽ പച്ചക്കറി കച്ചവടം നടത്തുന്ന ഉടമയ്ക്കെതിരെയാണു പോലീസുകാരന്‍റെ അതിക്രമം.

മദ്യപിച്ചെത്തിയ പോലീസുകാരൻ പച്ചക്കറി ആവശ്യപ്പെടുകയും നൽകിയപ്പോൾ പണം ചോദിച്ചപ്പോൾ തട്ടിക്കയറുകയുമായിരുന്നു. വാഹനം ഓടിച്ചുകൊണ്ടുപോകാനുള്ള ശ്രമത്തിനിടെ കച്ചവടക്കാരന്‍റെ കാലിലും ബൈക്ക് കയറി. പരിക്കേറ്റ കച്ചവടക്കാരനു പ്രഥമശുശ്രൂഷ നൽകി.

വാഹനം ഓടിച്ചുകൊണ്ടുപോകാനാകാതെ ബുദ്ധിമുട്ടിയ പോലീസുകാരൻ വാഹനം ഉപേക്ഷിച്ചു രക്ഷപ്പെട്ടു. കടക്കാർ പിന്നാലെ ഓടിയെങ്കിലും പിടികൂടാനായില്ല. പോലീസുകാരൻ എത്തിയ ഹോണ്ട ബൈക്കിന്‍റെ ബാഗിൽനിന്നും രണ്ടു കുപ്പി വിദേശമദ്യം നാട്ടുകാർ പിടിച്ചെടുത്തു. കടക്കാരുടെ പരാതിയെത്തുടർന്നു ഡ്യൂട്ടി പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. വെസ്റ്റ് പോലീസ് കേസ് എടുത്തു.

Related posts