പേടിക്കണ്ട, ധൈര്യമായി പോന്നോളൂ…! രൂചികരമായ ഭക്ഷണമൊരുക്കി വെസ്റ്റ് പോലീസ് സ്റ്റേഷൻ കാന്‍റീൻ; കൊടൂരാറിന്‍റെ തീരത്തെ കാറ്റേറ്റ് വൈകുന്നേരത്തെ സായാഹ്നം സുന്ദരമാക്കാം

 

ജിബിൻ കുര്യൻ
കോട്ടയം: രുചികരമായ ഭക്ഷണം വൃത്തിയോടും വെടിപ്പോടെയും നൽകാനും പോലീസിന് അറിയാം.കോട്ടയം വെസ്റ്റ് പോലീസ് സ്റ്റേഷൻ കോന്പൗണ്ടിലാണ് രുചികരമായ ഭക്ഷണവുമായി പോലീസ് കാന്‍റീൻ പ്രവർത്തിക്കുന്നത്.

ചായയും ബോളിയും പരിപ്പുവടയും മാത്രമല്ല, ഉച്ചയ്ക്ക് നല്ല മീൻകറി കൂട്ടിയുള്ള ഉൗണുമുണ്ട്. സ്പെഷലായി ചിക്കനും ബീഫും വിവിധ രുചികളിലുണ്ട്.

വൈകുന്നേരം അൽഫാമും ബാർബിക്യുവും ഇവിടെ കഴിക്കാം. കഴിഞ്ഞ ദിവസം ഉദ്ഘാടനം ചെയ്ത കാന്‍റീനിൽ ഇപ്പോൾ നല്ല തിരക്കാണ്. പോലീസുകാർ മാത്രമല്ല എത്തുന്നത്.

കോട്ടയം നഗരത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ളവർ രുചികരമായ ഭക്ഷണം തേടി ഇവിടെ എത്തുന്നു. നേരത്തെ ഇവിടുണ്ടായിരുന്ന കാന്‍റീൻ നവീകരിച്ചു കഴിഞ്ഞ ദിവസമാണു പ്രവർത്തനം തുടങ്ങിയത്.

2007ൽ നിർമിച്ച കാന്‍റീൻ എട്ടു ലക്ഷം രൂപ ചെലവഴിച്ചാണു പുതുക്കി പണിതത്. സ്റ്റേഷനിലെ ഉദ്യോഗസ്ഥരായ 80 പേർ 2000 രൂപവീതം സമാഹരിച്ചു.

ബാക്കി തുക കമ്മിറ്റിയംഗങ്ങൾ പോലീസ് സൊസൈറ്റിയിൽനിന്നും വായ്പയെടുത്തു. കോട്ടയത്തെ പ്രമുഖ ഇന്‍റീരിയർ സ്ഥാപന ഉടമയായ ഹെവൻസ് ഇന്‍റീരിയർ ഉടമ എസ്. രാജേഷിന്‍റെ നേതൃത്വത്തിൽ സൗജന്യമായി കെട്ടിടം മനോഹരമാക്കി.

ഓപ്പണ്‍ അടുക്കളയും നിർമിച്ചു. ഇതോടെ കാന്‍റീനിനു ന്യൂജൻ സ്റ്റാർ മോഡലായി. രാവിലെ ചായയും പലഹാരവുമുൾപ്പെടെ കാന്‍റീനിലുണ്ട്. ഉച്ചക്ക് ഉൗണ്. വൈകുന്നേരം നാലുമുതൽ അൽഫാം, ബാർബിക്യു തുടങ്ങിയവയുമുണ്ട്. എല്ലാത്തിനും മിതമായ നിരക്കുമാത്രം.

അടുത്ത നാളിലാണു കോടിമതയെ സംസ്ഥാന സർക്കാർ ടൂറിസം കേന്ദ്രമായി പ്രഖ്യാപിച്ചത്. കെടിഡിസിയുടെ ബോട്ട് സർവീസ്, വാട്ടർ പാർക്ക്, റിവർ വാക്ക് റാന്പ് എന്നിവയെല്ലാം ഇവിടെയുണ്ട്.

ടൂറിസം മേഖലയുമായി ബന്ധപ്പെടുത്തി കാന്‍റീൻ പ്രവർത്തനം മുന്നോട്ടു കൊണ്ടുപോകാനാണു പോലീസ് ലക്ഷ്യമിടുന്നത്. ഇതിന്‍റെ ഭാഗമായി റിവർ വാക്ക് റാന്പിനോടു ചേർന്ന് ബാർ ബി ക്യൂ റസ്റ്ററന്‍റ് പ്രത്യേകമായി തുടങ്ങാനും പദ്ധതിയുണ്ട്.

കോട്ടയം ഡിവൈഎസ്പി ആർ. ശ്രീകുമാർ, വെസ്റ്റ് എസ്എച്ച്ഒ എം.ജെ. അരുണ്‍, എസ്ഐ ടി. ശ്രീജിത്ത്, എസ്. സന്തോഷ്, കെ.ടി. അനസ്, കെ.എം. ഷാജിമോൻ, സാബു എ. സണ്ണി, സി.ഒ. സെബാസ്റ്റ്യൻ എന്നിവരുടെ മേൽനോട്ടത്തിലാണ് കാന്‍റീന്‍റെ പ്രവർത്തനം.

ഷെഫുമാരെ പോലീസ് പൊക്കി, കാന്‍റീനിലേക്ക്
കോട്ടയം: വൈക്കം വെച്ചൂർ സ്വദേശികളായ റെസ്റ്റിനേയും ബിനോയിയേയും പോലീസ് പൊക്കി നേരെ കൊണ്ടുപോയത് വെസ്റ്റ് പോലീസ് സ്റ്റേഷൻ കാന്‍റീനിലേക്ക്.

ഇന്ന് ഇവർ പോലീസ് കേന്പൗണ്ടിൽ പ്രവർത്തിക്കുന്ന കാന്‍റീനിലെത്തുന്നവർക്ക് രുചിയൂറും വിഭവങ്ങളൊരുക്കുന്ന തിരക്കുള്ള ഷെഫുമാരാണ്.

ഗൾഫിലേക്കുള്ള മടക്കയാത്ര കോവിഡ് വഴിമുട്ടിച്ചപ്പോൾ ഇവർക്ക് ഉപജീവനത്തിന് വഴിയൊരുക്കിയാണ് കോട്ടയം വെസ്റ്റ് പോലീസ് മാതൃകയായത്.

വൈക്കം വെച്ചൂർ സ്വദേശികളായ റെസ്റ്റിൻ പോളും ബിനോയി വർഗീസും നാട്ടിൽ ജോലി അന്വേഷിക്കുന്നതിനിടെയാണ് പോലീസ് കാന്‍റീനിലേക്ക് ഷെഫുമാരായി വിളിക്കുന്നത്.

ഏഴുവർഷം ഗൾഫിലെ യുഎസ് നേവി ക്യാന്പിൽ പാചകക്കാരനായിരുന്നു റെസ്റ്റിൻ പോൾ. നാട്ടിലെത്തി അവധികഴിഞ്ഞ് മടങ്ങാനിരിക്കവേ കോവിഡ് വ്യാപനമായി.

മടങ്ങിയെത്താൻ ക്യാന്പിൽനിന്ന് വിളിവന്നെങ്കിലും പോകാൻ പറ്റിയില്ല. ഈ സമയത്താണ് പോലീസ് കാന്‍റീനിൽ ജോലി ലഭിക്കുന്നത്.
ബഹ്റൈനിലെ പ്രമുഖ ഹോട്ടലിലെ ഷെഫായിരുന്ന ബിനോയി വർഗീസിനും കോവിഡിനെ തുടർന്ന് ഹോട്ടലിലെ ജോലി നഷ്ടപ്പെടുകയായിരുന്നു.

Related posts

Leave a Comment