12 വർഷം പിന്നിട്ട് പ്രധാനമന്ത്രി ജൻ ധൻ യോജന

എല്ലാവർക്കും ബാങ്കിംഗ് സേവനങ്ങൾ ഉറപ്പാക്കുന്നതിനായി 2014 ഓഗസ്റ്റ് 28ന് പ്രധാനമന്ത്രി നരേന്ദ്ര മോദി തുടക്കം കുറിച്ച പ്രധാൻ മന്ത്രി ജൻ ധൻ യോജന (പിഎംജെഡിവൈ)12 വർഷങ്ങൾ പിന്നിട്ടു. പിഎംജെഡിവൈ ഇന്ത്യൻ സാമ്പത്തിക രംഗത്ത് വലിയ പരിവർത്തനത്തിന് സാക്ഷ്യം വഹിച്ചു. സമസ്ത ജനവിഭാഗങ്ങളിലേക്കും ബാങ്കിംഗ് സേവനങ്ങൾ എത്തിക്കുന്ന ലോകത്തിലെതന്നെ ഏറ്റവും വലിയ സംരംഭങ്ങളിലൊന്നായി പിഎംജെഡിവൈ അംഗീകരിക്കപ്പെട്ടിരിക്കുന്നു.

സാമ്പത്തിക വികാസം
സമൂഹത്തിലെ ദരിദ്രർക്കും പിന്നാക്കം നിൽക്കുന്നവർക്കും ബാങ്കിംഗ് സേവനങ്ങൾ ഉറപ്പാക്കാക്കാൻ ധനകാര്യ മന്ത്രാലയം മുൻകൈയെുടക്കുന്നു. പ്രധാൻ മന്ത്രി ജൻ ധൻ യോജന വഴി ബാങ്ക് അക്കൗണ്ട് ഇല്ലാത്ത ഏതൊരു പൗരനും ഇപ്പോൾ എളുപ്പത്തിൽ ബാങ്ക് അക്കൗണ്ട് തുറക്കാം. അക്കൗണ്ടിൽ മിനിമം ബാലൻസോ അക്കൗണ്ട് നിലനിർത്തുന്നതിന് പരിപാലന ഫീസോ ഇടാക്കുന്നില്ല.

എല്ലാ അക്കൗണ്ടിലും സൗജന്യ റുപേ ഡെബിറ്റ് കാർഡ് ലഭ്യമാണ്. അക്കൗണ്ട് ഉടമകൾക്ക് രണ്ടു ലക്ഷം രൂപ അപകട ഇൻഷ്വറൻസ് പരിരക്ഷ വാഗ്ദാനം ചെയ്യുന്നു. ഡിജിറ്റൽ ഇടപാടുകളും സാമ്പത്തിക സുരക്ഷിതത്വവും പ്രോത്സാഹിപ്പിക്കുന്നതിന്‍റെ ഭാഗമായി അടിയന്തര ഘട്ടങ്ങളിൽ അക്കൗണ്ട് ഉടമകൾക്ക് 10,000 രൂപവരെ ഓവർഡ്രാഫ്റ്റ് സൗകര്യം നൽകുന്നു.

സാമൂഹിക സുരക്ഷാ പദ്ധതികൾ
പിഎം ജീവൻ ജ്യോതി ബീമാ യോജന, പിഎം സുരക്ഷാ ബീമാ യോജന തുടങ്ങിയ ജൻ സുരക്ഷാ പദ്ധതികളിലൂടെ അസംഘടിത മേഖലയിലെ കോടിക്കണക്കിന് തൊഴിലാളികൾക്ക് ലൈഫ്, അപകട ഇൻഷ്വറൻസ് പരിരക്ഷ നൽകുന്നതിൽ പിഎംജെഡിവൈ അക്കൗണ്ടുകൾ നിർണായക പങ്ക് വഹിക്കുന്നു.

പിഎംജെഡിവൈ അക്കൗണ്ടുകളിൽ 78% അക്കൗണ്ടുകളും ഗ്രാമീണ/ അർധ നഗര മേഖലകളിലാണ്. അക്കൗണ്ട് ഉടമകളിൽ 56 ശതമാനത്തോളം വനിതകളുടേതാണ്. രാജ്യത്തിന്‍റെ വിദൂര, പിന്നാക്ക പ്രദേശങ്ങളിലെ ആളുകളെക്കൂടി സാന്പത്തികവ്യവസ്ഥയിലേക്ക് ആനയിക്കുന്നതിനുള്ള പദ്ധതിയുടെ മുൻഗണനയാണ് ഇത് വ്യക്തമാക്കുന്നത്.

ജാം ത്രിത്വം: വിപ്ലവകരമായ പരിവർത്തനം
ബാങ്ക് അക്കൗണ്ടുകൾ, ആധാർ, മൊബൈൽ നമ്പറുകൾ എന്നിവ കോർത്തിണക്കിയുള്ള ജാം ത്രിത്വം സംവിധാനം ആനുകൂല്യ കൈമാറ്റം സുഗമവും സുരക്ഷിതവുമാക്കി. ഇതിലൂടെ ഫണ്ടുകളുടെ ദുരുപയോഗവും വകമാറ്റലും കാലതാമസവും ഒഴിവായി.

2026 ഓഗസ്റ്റ് 19 വരെയുള്ള നേട്ടങ്ങൾ

  • അക്കൗണ്ടുകൾ: അക്കൗണ്ടുകളുടെ ആകെ എണ്ണം 59.09 കോടിയിലെത്തി. ആകെയുള്ള അക്കൗണ്ട് ഉടമകളിൽ 55.7 % (32.92 കോടി) വനിതകളാണ്. ഭൂരിഭാഗം അക്കൗണ്ടുകളും (77.8 %) ഏകദേശം 45.95 കോടി ഗ്രാമീണ/ അർധനഗരപ്രദേശങ്ങളിലുമാണ്.
  • നിക്ഷേപം വളർന്നു: നിക്ഷേപം 3.17 ലക്ഷം കോടി രൂപയിലെത്തി. കഴിഞ്ഞ 12 വർഷത്തിനിടെ നിക്ഷേപം 12.8 മടങ്ങ് വർധിച്ചു. അക്കൗണ്ടുകളുടെ എണ്ണം 2.3 മടങ്ങ് വളർന്നു.
  • ശരാശരി നിക്ഷേപം: 5,356 രൂപയാണ് ശരാശരി നിക്ഷേപം. കഴിഞ്ഞ 12 വർഷത്തിനിടെ ഇത് 3.4 മടങ്ങ് വർധിച്ചു.
  • അക്കൗണ്ട് ഉടമകൾക്ക് 41.29 കോടി റുപേ കാർഡുകൾ നല്കി. ഇവയുടെ എണ്ണവും ഉപയോഗവും വർധിച്ചു.

വിജയത്തിനു കാരണങ്ങൾ
ദൗത്യരൂപേണയുള്ള സമീപനം, നിയന്ത്രണ പിന്തുണ, പൊതു-സ്വകാര്യ പങ്കാളിത്തം, ബയോമെട്രിക് പരിശോധനയ്ക്കായി ആധാർ പോലുള്ള ഡിജിറ്റൽ പൊതു അടിസ്ഥാന സൗകര്യങ്ങളുടെ സമന്വയം എന്നിവയാണ് പ്രധാൻ മന്ത്രി ജൻ ധൻ യോജനയുടെ വിജയത്തിന് ആധാരം. മുമ്പ് ഔപചാരിക ബാങ്കിംഗ് സംവിധാനത്തിന് പുറത്തായിരുന്ന സാധാരണക്കാരെ സാമ്പത്തിക സേവനങ്ങളിലേക്ക് ആനയിക്കുന്നതിനും സാമ്പത്തിക ശക്തീകരണത്തിനുമുള്ള ആദ്യപടിയായി ഈ പദ്ധതി മാറി.

സന്പാദ്യം വർധിപ്പിക്കലും വായ്പാ സൗകര്യങ്ങളും
ബാങ്ക് അക്കൗണ്ടുകൾ തുറന്ന ശേഷം, സമ്പാദ്യം വർധിപ്പിക്കുന്നതിലും വായ്പകൾ പ്രാപ്യമാക്കുന്നതിലും വലിയ പുരോഗതി കൈവരിക്കാനായി. പതിവ് സമ്പാദ്യവും ബാങ്ക് അക്കൗണ്ടുകളുടെ ശരിയായ ഉപയോഗവും മുദ്ര വായ്പകൾ അടക്കമുള്ള വായ്പകൾക്ക് യോഗ്യരാക്കുന്നു. ഇത് ചെറുകിട ബിസിനസുകൾ ആരംഭിക്കാനും വിപുലീകരിക്കാനും ഇതിലുടെ വരുമാനം വർധിപ്പിച്ച് സാമ്പത്തികമായി സ്വയംപര്യാപ്തരാകാനും സഹായിക്കുന്നു.

പതിമൂന്നാം വർഷത്തിലേക്ക് കടക്കുമ്പോൾ എല്ലാവരെയും ഉൾക്കൊള്ളുന്ന വളർച്ചയുടെയും ഡിജിറ്റൽ നൂതനാശയങ്ങളുടെയും സാമ്പത്തിക ശക്തീകരണത്തിന്‍റെയും ദീപസ്തംഭമായി പ്രധാൻ മന്ത്രി ജൻ ധൻ യോജന തുടരുന്നു.

Related posts

Leave a Comment