ഇവിടെ ധാരാളം ആളുകള്‍ മോദിയോട് അത് ചെയ്യാന്‍ തയാറായി നില്‍പ്പുണ്ട്! മോദിയ്‌ക്കെതിരെ ഉയരുന്ന കൈ വെട്ടുമെന്ന ബിജെപി എംപിയുടെ പ്രസ്താവനയെ വെല്ലുവിളിച്ച്, ആര്‍ജെഡി നേതാവ് റാബ്‌റി ദേവി

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിമര്‍ശിക്കുകയോ അദ്ദേഹത്തിനെതിരെ ചെറുവിരലനക്കുകയോ ചെയ്യുന്നവരുടെ കൈവെട്ടുമെന്ന ബീഹാറിലെ ബിജെപി അധ്യക്ഷന്റെ പ്രസ്താവനയ്ക്ക് ചുട്ട മറുപടിയുമായി ബീഹാര്‍ മുന്‍ മുഖ്യമന്ത്രിയും ആര്‍ജെഡി നേതാവ് ലാലുപ്രസാദ് യാദവിന്റെ ഭാര്യയുമായ റാബ്‌റി ദേവി. ബീഹാറിലെ നിരവധിപേര്‍ നരേന്ദ്രമോദിയുടെ കൈയും കണ്ഠവും മുറിക്കാന്‍ തയ്യാറാണെന്നാണ് റാബ്‌റി പറയുന്നത്. ബിജെപി നേതാക്കള്‍ പറയുന്നത് അവര്‍ കൈവെട്ടുമെന്നാണ്. ഞാന്‍ അവരെ അതു ചെയ്യുവാനായി വെല്ലുവിളിക്കുകയാണ്. ഇവിടെ ധാരാളം ആളുകള്‍ മോദിയോട് ഇത് ചെയ്യാനും തയ്യാറായി നില്‍പ്പുണ്ട്. റാബ്റി പറഞ്ഞു.

ആര്‍.ജെ.ഡിയുടെ ദേശീയ കൗണ്‍സില്‍ യോഗത്തിലാണ് റാബ്‌റി ദേവി മോദിയ്ക്കും കൂട്ടാളികള്‍ക്കുമെതിരെ വിമര്‍ശനവുമായി രംഗത്തെത്തിയത്. ഇത്തരം ഭീഷണിക്ക് മുമ്പില്‍ ബീഹാറിലെയും ഇന്ത്യ മുഴുവനിലെയും ജനത മൗനം പാലിക്കുമെന്നാണോ എന്ന ചോദ്യത്തോടെയായിരുന്നു നരേന്ദ്ര മോദിയുടെ കൈയ്യും കണ്ഠവും മുറിക്കാന്‍ നിരവധിപ്പേര്‍ തയ്യാറാണെന്ന് റാബ്റി ദേവി പറഞ്ഞത്. ഇക്കഴിഞ്ഞ ദിവസമാണ് ബി.ജെ.പി സംസ്ഥാന അധ്യക്ഷനായ നിത്യാനന്ദ റായി മോദിക്കെതിരെ ഉയരുന്ന കൈകള്‍ വെട്ടുമെന്ന് പറഞ്ഞിരുന്നത്.

ആരുടെയെങ്കിലും വിരലുകളോ കൈകളോ മോദിക്കെതിരെ ഉയരുകയാണെങ്കില്‍ ഒരുമിച്ച് നിന്ന് എതിര്‍ക്കണം അല്ലെങ്കില്‍ വെട്ടുകയോ ചെയ്യണം. എന്നായിരുന്നു അദ്ദേഹത്തിന്റെ ആഹ്വാനം. ഈ പ്രസ്താവനയ്ക്കെതിരെയാണ് റാബ്റി ദേവിയുടെ പരാമര്‍ശം. ഒരുപാട് പ്രതികൂല സാഹചര്യങ്ങളെ തരണം ചെയ്താണ് പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തെ നയിക്കുന്നതെന്നും സാധാരണ ചുറ്റുപാടില്‍ നിന്ന് വന്ന് പ്രധാനമന്ത്രി വരെയായ ആളാണ് മോദിയെന്നും നിത്യാനന്ദ റായി പറഞ്ഞിരുന്നു.

 

 

Related posts