ലൈംഗിക ദാരിദ്ര്യം അനുഭവിക്കുന്ന ഒരുപാട് മാര്‍ക്‌സിസ്റ്റുകാര്‍ നാട്ടിലുണ്ട്; ബല്‍റാം മാപ്പു പറയേണ്ട യാതൊരു ആവശ്യവുമില്ല; തൃത്താല എംഎല്‍എയെ പിന്തുണച്ച് രാജ്‌മോഹന്‍ ഉണ്ണിത്താന്‍

തിരുവനന്തപുരം:എകെജി വിവാദത്തില്‍ തൃത്താല എംഎല്‍എ വി.ടി ബല്‍റാം മാപ്പു പറയേണ്ടതിന്റെ യാതൊരു ആവശ്യവുമില്ലെന്ന് കോണ്‍ഗ്രസ് നേതാവ് രാജ്‌മോഹന്‍ ഉണ്ണിത്താന്‍. എ.കെ ഗോപാലനെക്കുറിച്ച് ഇല്ലാത്ത കാര്യങ്ങളൊന്നും ബല്‍റാം പറഞ്ഞിട്ടില്ല. ലൈംഗിക ദാരിദ്ര്യം അനുഭവിക്കുന്ന ഒരുപാട് മാര്‍ക്സിസ്റ്റുകാര്‍ നാട്ടിലുണ്ട്. പീഡനം എന്ന വാക്കിന് ഒരര്‍ത്ഥം മാത്രമല്ല ഉള്ളത്. സ്വന്തം ഭാര്യയുള്ളപ്പോള്‍ ഗോപാലന്‍ തനിക്ക് പിന്നാലെ നടന്നു എന്നത് കെ.ആര്‍ ഗൗരിയമ്മ തന്നെ പറഞ്ഞിട്ടുണ്ടെന്നും ഉണ്ണിത്താന്‍ ആരോപിച്ചു.

ബല്‍റാമിനെ വളഞ്ഞിട്ട് ആക്രമിക്കുന്നവര്‍ കാറല്‍ മാര്‍ക്സിന്റെ ജീവചരിത്രം പഠിക്കണം. അത് കഴിഞ്ഞാല്‍ സദാചാരത്തെക്കുറിച്ച് പറയാന്‍ ഇന്ത്യയില്‍ ഒരു കമ്മ്യൂണിസ്റ്റുകാരനും ഉണ്ടാകില്ല. കഴുത കാമം കരഞ്ഞു തീര്‍ക്കുന്നത് പോലെയാണ് എം.എം മണി മറ്റ് നേതാക്കളെ അധിക്ഷേപിച്ച് കാമം തീര്‍ക്കുന്നത്. മന്ത്രിയെ നിലയ്ക്ക് നിര്‍ത്താന്‍ എന്തുകൊണ്ട് പിണറായി തയ്യാറായില്ലെന്നും ഉണ്ണിത്താന്‍ ചോദിച്ചു. എകെജിക്കെതിരായ പരാമര്‍ശത്തില്‍ ഉമ്മന്‍ചാണ്ടിയുള്‍പ്പെടെയുള്ള മുതിര്‍ന്ന നേതാക്കള്‍ ബല്‍റാമിനെ തള്ളിപ്പറഞ്ഞെങ്കിലും യൂത്ത് കോണ്‍ഗ്രസും ലീഗും ചില ബി.ജെ.പി നേതാക്കളും ബല്‍റാമിന് പിന്തുണയുമായി രംഗത്തുണ്ട്.

 

Related posts