മാട്രിമോണിയല്‍ സൈറ്റിലൂടെ കണ്ട യുവാവുമായി പ്രണയത്തിലായി, അടുപ്പം കാടുകയറിയതോടെ ഫ്‌ളാറ്റിലേക്ക് ക്ഷണിച്ചു, ലഹരി നല്കി പീഡിപ്പിച്ച യുവാവ് സ്ഥലംവിട്ടു, കാമുകനെ കാണാതെ അന്വേഷിച്ചിറങ്ങിയ യുവതി കണ്ടെത്തിയത് ഞെട്ടിക്കുന്ന കാര്യങ്ങള്‍

മാട്രിമോണി വെബ്‌സൈറ്റില്‍ പരിചയപ്പെട്ട യുവതിയെ പീഡിപ്പിച്ച കേസില്‍ വിദേശ ഇന്ത്യക്കാരന്‍ അറസ്റ്റില്‍. പഞ്ചാബിലെ ജലന്ധര്‍ സ്വദേശിയായ രവീന്ദര്‍ സിംഗാണ് അറസ്റ്റിലായത്. ന്യൂഡല്‍ഹി ഇന്ദിരാഗാന്ധി വിമാനത്താവളത്തിലാണ് ഇയാളെ അറസ്റ്റ് ചെയ്തത്.

2017 ഡിസംബറിലായിരുന്നു കേസിനാസ്പദമായ സംഭവം. മാട്രിമോണി വെബ്‌സൈറ്റില്‍ പരിചയപ്പെട്ട യുവതിയെ രവീന്ദര്‍ ഡല്‍ഹിയില്‍വച്ച് ലഹരി നല്‍കി പീഡിപ്പിക്കുകയായിരുന്നു. ഉടന്‍ വിവാഹം കഴിക്കാമെന്നു വാഗ്ദാനം ചെയ്‌തെങ്കിലും ഇയാള്‍ പിന്നീട് ഡല്‍ഹി വിട്ടു. ഇതിനുശേഷം യുവതി നടത്തിയ അന്വേഷണത്തിലാണ് രവീന്ദര്‍ വിവാഹിതനാണെന്നും ബ്രിട്ടനിലാണു താമസമെന്നും തിരിച്ചറിഞ്ഞത്.

ഇതേതുടര്‍ന്ന് കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍ യുവതി പോലീസില്‍ പരാതി നല്‍കി. യുകെയില്‍ സുരക്ഷാ ഉദ്യോഗസ്ഥനായി ജോലി നോക്കുകയായിരുന്ന രവീന്ദറിനെതിരേ പോലീസ് ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ കഴിഞ്ഞ ദിവസം യുകെയില്‍നിന്ന് ഇന്ത്യയില്‍ എത്തവെ ഇയാള്‍ അറസ്റ്റിലായി.

Related posts