ഫ്രിഡ്ജിനുള്ളില്‍ മനുഷ്യ ശരീരം കഴിക്കാന്‍ പാകത്തില്‍, മുറിക്കകത്ത് കുപ്പികളില്‍ ശരീരത്തിന്റെ വിവിധ ഭാഗങ്ങള്‍ ഉപ്പിലിട്ട നിലയില്‍, റഷ്യയില്‍ കണ്ടെത്തിയ നരഭോജി ദമ്പതികളുടെ കഥ ഞെട്ടിക്കുന്നത്

നരഭോജികള്‍ ഇന്നും ലോകത്ത് ഉണ്ടോ? സംശയമുള്ളവര്‍ റഷ്യയില്‍ നിന്നുള്ള ഈ വാര്‍ത്ത കണ്ടാല്‍ ഞെട്ടും. അത്രയ്ക്കും ഭീകരരായ രണ്ടു നരഭോജികള്‍ അതും ദമ്പതികളാണ് ഇന്ന് ലോകത്തിന്റെ ചര്‍ച്ചാവിഷയം. 30ലേറെ പേരെ കൊന്നുതിന്ന് അവരുടെ ശരീരം ഉപ്പിലിട്ട് വച്ചവരെ കഴിഞ്ഞദിവസമാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. സൈന്യത്തില്‍ ജോലി ചെയ്യുന്ന ദിമിത്രി ബക്ഷയേവും(35) ഭാര്യ നതാലിയ(42)യുമാണു വലയിലായത്.

ദക്ഷിണ റഷ്യയിലെ ക്രാസദാര്‍ മേഖലയിലാണു സംഭവം. റഷ്യന്‍ പ്രതിരോധ മന്ത്രാലയത്തിനു കീഴിലുള്ള വ്യോമ അക്കാഡമിയിലാണു ദമ്പതികള്‍ താമസിച്ചിരുന്നത്. അക്കാഡമിയില്‍ ഉദ്യോഗസ്ഥനാണു ദിമിത്രി. നതാലിയ നഴ്‌സും. ക്രാസദാര്‍ നഗരത്തിലെ റെപിന സ്ട്രീറ്റില്‍നിന്നു ഒരു മൊബൈല്‍ ഫോണ്‍ വഴിയാത്രക്കാരനു കിട്ടിയതോടെയാണു സംഭവങ്ങള്‍ക്കു തുടക്കം. ഫോണിലെ ഭീകര ചിത്രങ്ങള്‍ കണ്ട് അയാള്‍ പോലീസിനെ അറിയിച്ചു. തുടരന്വേഷണം എത്തിയത് ദിമിത്രിയിലേക്കാണ്. അന്വേഷണത്തിന്റെ ഭാഗമായി ദിമിത്രിയ്ക്ക് സര്‍ക്കാര്‍ അനുവദിച്ച ഹോസ്റ്റലിലെത്തിയ പോലീസ് സംഘത്തിനാണ് മനം പുരട്ടുന്നതും അങ്ങേയറ്റം ബീഭത്സവുമായ സംഭവങ്ങള്‍ക്ക് സാക്ഷ്യം വഹിക്കേണ്ടി വന്നത്.ഇതുവരെ ഇവര്‍ 30 പേരെ കൊന്നതിന്റെ തെളിവാണു പോലീസിനു ലഭിച്ചിട്ടുള്ളത്. അന്വേഷണം പുരോഗമിക്കുകയാണ്. 1999 മുതലാണു താനും ഭാര്യയും മനുഷ്യമാംസം കഴിക്കാന്‍ തുടങ്ങിയതെന്നാണു ദിമിത്രിയുടെ മൊഴി. ശരീരാവശിഷ്ടങ്ങള്‍ അലങ്കരിച്ചശേഷമാണു ഭക്ഷണമാക്കിയത്. വെട്ടിമാറ്റിയ തല ഓറഞ്ചില്‍ അലങ്കരിച്ച ചിത്രമെടുത്തത് 1999 ഡിസംബര്‍ 28 നാണ്.

ഒരു പട്ടാളക്കാരനും ഭാര്യയും ഈ വിധം ചെയ്തത് റഷ്യന്‍ ജനങ്ങള്‍ക്കും വിശ്വസിക്കാനാകുന്നില്ല. ഇരകളെ വിട്ടിലേക്കു ക്ഷണിച്ചു വരുത്തിയ ശേഷം മയക്കുമരുന്നു കൊടുത്താണു കൊലപാതകത്തിനുള്ള സാഹചര്യം ഒരുക്കിയിരന്നത്. പിന്നീട് അറുത്തു തിന്നുകയായിരുന്നു പതിവ്. ഇവര്‍ അയല്‍ക്കാരെ അകറ്റി നിര്‍ത്തിയിരിക്കുകയായിരുന്നു. വിട്ടിനുള്ളില്‍ ആര്‍ക്കും പ്രവേശനം അനുവദിച്ചിരുന്നില്ല. നതാലിയുടെ അസഭ്യവര്‍ഷം ഭയന്നു തങ്ങള്‍ അങ്ങോട്ടു നോക്കുകപോലുമില്ലായിരുന്നെന്ന് അയല്‍ക്കാര്‍ പറഞ്ഞു. മൃതദേഹാവശിഷ്ടങ്ങള്‍ക്കൊപ്പം സെല്‍ഫി എടുക്കുന്നതായിരുന്നു ദിമിത്രിയുടെയും നതാലിയയുടേയും ഹോബി.ചില മൃതദേഹാവശിഷ്ടങ്ങള്‍ ക്രാസദാര്‍ നഗരത്തില്‍ ഉപേക്ഷിച്ചതായും വ്യക്തമായിട്ടുണ്ട്.

Related posts