മകരജ്യോതി ദര്‍ശന ഇടങ്ങളിലെ സുരക്ഷ വിലയിരുത്തി കളക്ടർ; ശബരിമലയിൽ തിരക്ക് വർധിച്ചു; 12 മുതൽ 22 മദ്യനിരോധനം

പത്തനംതിട്ട: ശബരിമലയ്ക്കു പുറത്ത് മകരജ്യോതി ദർശനം സാധ്യമായ ഇടങ്ങളിലെ സുരക്ഷ ജില്ലാ കളക്ടർ എസ്. പ്രേംകൃഷ്ണന്‍റെ നേതൃത്വത്തിൽ വിലയിരുത്തി. ളാഹ വനം വകുപ്പ് ഓഫീസ് പരിസരത്തുള്ള തിരുവാഭരണഘോഷയാത്ര ഇടത്താവളം ജില്ലാ കളക്ടര്‍ സന്ദര്‍ശിച്ചു. തുടര്‍ന്ന് മകരജ്യോതി ദർശനത്തിനായി ആളുകൾ തന്പടിക്കുന്ന ആങ്ങമൂഴി – പഞ്ഞിപ്പാറ, ഇലവുങ്കൽ, നെല്ലിമല, അട്ടത്തോട് പടിഞ്ഞാറ് ഉന്നതി, അട്ടത്തോട് എന്നിവിടങ്ങളിലെ സുരക്ഷയാണ് സംഘം പരിശോധിച്ചത്.

പഞ്ഞിപ്പാറയില്‍ സുരക്ഷാവേലി ഉള്‍പ്പെടെയുള്ള നിര്‍മാണം പുരോഗമിക്കുകയാണ്. അയ്യപ്പഭക്തര്‍ക്കായി അന്നദാനം ഒരുക്കും. ആരോഗ്യവകുപ്പിന്‍റെ കീഴില്‍ ആംബുലന്‍സ് സൗകര്യം ദര്‍ശന ഇടങ്ങളില്‍ ഉറപ്പാക്കും. സീതത്തോട് ഗ്രാമപഞ്ചായത്തിന്‍റെ നേതൃത്വത്തില്‍ ഭക്തര്‍ക്ക് വിരിവയ്ക്കാനും ടോയ്‌ലറ്റ് സൗകര്യവും പഞ്ഞിപ്പാറയില്‍ തയാറായി. ദ

ര്‍ശന ഇടങ്ങളിലെല്ലാം കുടിവെള്ളം ഉറപ്പാക്കും. ഇലവുങ്കൽ, അട്ടത്തോട്, നെല്ലിമല ദര്‍ശന ഇടങ്ങളില്‍ സുരക്ഷാവേലി സ്ഥാപിക്കാന്‍ നിര്‍ദേശിച്ചു. നെല്ലിമലയില്‍ അടക്കം ഫയര്‍ഫോഴ്സിന്‍റെ സേവനം ലഭ്യമാക്കും. പോലീസ്, വനംവകുപ്പ് ഉദ്യോഗസ്ഥരെ ദര്‍ശന ഇടങ്ങളില്‍ നിയോഗിക്കുമെന്നും ജില്ലാ കളക്ടര്‍ പറഞ്ഞു.

ശബരിമല എഡിഎം അരുണ്‍ എസ്. നായർ, ജില്ല പോലീസ് മേധാവി ആർ. ആനന്ദ്, റാന്നി ഡിഎഫ്ഒ എന്‍. രാജേഷ് കുമാര്‍, ദുരന്തനിവാരണം വിഭാഗം ഡെപ്യൂട്ടി കളക്ടര്‍ ആര്‍. രാജലക്ഷ്മി, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

ശബരിമലയിൽ തിരക്ക് വർധിച്ചു
ശബരിമല: മകരവിളക്ക് ദിനം അടുത്തെത്തിയതോടെ ശബരിമലയിൽ തിരക്ക് വർധിച്ചു. പ്രതിദിനം ശരാശരി ഒരു ലക്ഷം തീർഥാടകർ ഇപ്പോൾ ദർശനം നടത്തുന്നുണ്ട്.ചൊവ്വാഴ്ച മാത്രം 1,07,967 പേരാണ് ശബരിമലയിലെത്തിയത്. ഇക്കുറി മകരവിളക്കിനു നട തുറന്നശേഷം ഏറ്റവുമധികം തീർഥാടകർ വന്നദിവസമായിരുന്നു അത്. തിരക്ക് വർധിച്ചതോടെ തീർഥാടകരുടെ നീണ്ട നിര മണിക്കൂറുകൾപ്പുറത്തേക്ക് നീങ്ങുന്നു.

ഇന്നലെ രാത്രിഏഴുവരെ 72,080 തീർഥാടകർ ദർശനം നടത്തി. 14നാണ് മകരവിളക്ക്. 11ന് എരുമേലി പേട്ട തുള്ളലും 12ന് പന്തളത്തു നിന്ന് തിരുവാഭരണ ഘോഷയാത്ര പുറപ്പെടലും നടക്കും.

തിരുവാഭരണ ഘോഷയാത്ര: 12 മുതൽ മദ്യനിരോധനം
പത്തനംതിട്ട: ശബരിമല മകരവിളക്ക് മഹോത്സവത്തോടനുബന്ധിച്ചുളള തിരുവാഭരണ ഘോഷയാത്ര കടന്നുപോകുന്ന വില്ലേജ് പരിധികളില്‍ 12 മുതല്‍ 22 വരെ മദ്യനിരോധനം ഏർപ്പെടുത്തി ജില്ലാ കളക്ടര്‍ എസ്. പ്രേംകൃഷ്ണന്‍ ഉത്തരവായി. വില്ലേജ് പരിധി, തീയതി, സമയക്രമം എന്ന ക്രമത്തില്‍ ചുവടെ:

പന്തളം- 12 നു രാവിലെ ഏഴുമുതല്‍ വൈകുന്നേരം ആറുവരെ, കുളനട – 12നു രാവിലെ ഏട്ടുമുതല്‍ രാത്രി ഏഴുവരെ, കിടങ്ങന്നൂര്‍ – 12നു രാവിലെ 10.30 മുതല്‍ രാത്രി ഒമ്പത് വരെ, ആറന്മുള, മല്ലപ്പുഴശേരി – 12നു രാവിലെ 11.30 മുതല്‍ രാത്രി 10വരെ, കോഴഞ്ചേരി – 12ന് ഉച്ചയ്ക്ക് ഒന്നുമുതല്‍ രാത്രി 12 വരെ, ചെറുകോല്‍, അയിരൂര്‍ – 12 ന് ഉച്ചകഴിഞ്ഞ് 2.30 മുതൽ 13 ന് രാവിലെ ഏഴുവരെ, റാന്നി – 13ന് പുലർച്ചെ 12 മുതല്‍ രാവിലെ 10 വരെ, വടശേരിക്കര – 13ന് പുലർച്ചെ 1.30 മുതല്‍ ഉച്ചയ്ക്ക് ഒന്നു വരെ, റാന്നി – പെരുനാട് – 13 ന് രാവിലെ ഏഴുമുതല്‍ 14 നു രാത്രി 10 വരെ. 21 ന് രാവിലെ നാലുമുതല്‍ 22 ന് രാവിലെ ആറു വരെ.

Related posts

Leave a Comment