ഞാൻ എന്‍റെ യാത്ര തുടങ്ങുന്നതേയുള്ളൂ…

രൺവീർ സിങ് നായകനായി എത്തിയ ധുരന്ദർ വമ്പൻ വിജയം നേടി മുന്നേറുകയാണ്. ചുരുങ്ങിയ ദിവസങ്ങൾ കൊണ്ട് 1,000 കോടി ക്ലബിലെത്തിയ ചിത്രം പോയ വർഷത്തെ ഏറ്റവും വലിയ കളക്‌ഷൻ നേടിയ ചിത്രമായി മാറുകയും ചെയ്തിരുന്നു. ആദിത്യ ധർ ആണ് ചിത്രം സംവിധാനം ചെയ്തത്. ജിയോ സ്റ്റുഡിയോസ്, B62 സ്റ്റുഡിയോസ് എന്നിവർ ചേർന്ന് നിർമിച്ചിരിക്കുന്ന ചിത്രത്തിൽ സഞ്ജയ് ദത്ത്, അക്ഷയ് ഖന്ന, ആർ. മാധവൻ, അർജുൻ രാംപാൽ എന്നിവരും നിർണായക വേഷങ്ങളിലെത്തുന്നു.

ഇപ്പോഴിതാ ചിത്രത്തിന്‍റെ വിജയത്തിൽ പ്രതികരണവുമായി എത്തിയിരിക്കുകയാണ് നായികയായി എത്തിയ സാറ അർജുൻ. തന്‍റെ യാത്ര തുടങ്ങുന്നതേയുള്ളുവെന്നും താൻ ഭാഗമായ സിനിമയ്ക്ക് വലിയ പ്രോത്സാഹനം ലഭിക്കുന്നത് വാക്കുകൾ കൊണ്ട് വിവരിക്കാവുന്നതിലും അപ്പുറമാണെന്നും സാറ അർജുൻ കുറിച്ചു.ദൈവത്തിന് മുന്പിലും ഒപ്പം നിങ്ങൾക്ക് മുന്പിലും ആത്മാർഥമായ നന്ദിയോടെ ഞാൻ ശിരസ് നമിക്കുന്നു. ഞാൻ എന്‍റെ യാത്ര തുടങ്ങുന്നതേയുള്ളൂ.

ഞാൻ ഭാഗമായ ഒരു സിനിമയ്ക്കും ഞാൻ ചെയ്യാൻ ശ്രമിക്കുന്ന ജോലിക്കും ഇത്ര നേരത്തെ തന്നെ വലിയ പ്രോത്സാഹനം ലഭിക്കുന്നത് വാക്കുകൾ കൊണ്ട് വിവരിക്കാവുന്നതിലും അപ്പുറമാണ്, അത് എനിക്ക് കൂടുതൽ കരുത്ത് പകരുന്നു-സാറ അർജുൻ കുറിച്ചു.രണ്‍വീര്‍ സിംങിനെ നായകനാക്കി ആദിത്യ ധര്‍ സംവിധാനം ചെയ്ത മാസ് ആക്‌ഷന്‍ ത്രില്ലര്‍ ചിത്രമാണ് ‘ധുരന്ദര്‍’. മികച്ച പ്രതികരണമാണ് സിനിമയ്ക്ക് ലഭിക്കുന്നത്. റിലീസായ ആദ്യ ദിനങ്ങളില്‍ തണുപ്പന്‍ സ്വീകാര്യത ആയിരുന്നു സിനിമയ്ക്ക് ലഭിച്ചത്. എന്നാല്‍, പിന്നീട് അങ്ങോട്ട് ആരാധകര്‍ സിനിമ ഏറ്റെടുക്കുകയായിരുന്നു.

എ സര്‍ട്ടിഫിക്കറ്റാണ് ചിത്രത്തിന് ലഭിച്ചിരിക്കുന്നത്. വയലൻസിന്‍റെ പേരില്‍ കട്ടുകളും നിര്‍ദേശിച്ചിരുന്നു. മൂന്ന് മണിക്കൂര്‍ 34 മിനിറ്റ് ദൈര്‍ഘ്യമുള്ള ചിത്രത്തിന്‍റെ ബജറ്റ് 280 കോടിയാണ്.ചിത്രത്തില്‍ രണ്‍വീറിന് ജോഡിയായാണ് സാറ അര്‍ജുന്‍ എത്തുന്നത്. ഈ കാസ്റ്റിംഗില്‍ നിരവധി വിമര്‍ശനങ്ങള്‍ വന്നിരുന്നു. ഇരുവരുടെയും പ്രായമായിരുന്നു വലിയ പ്രശ്‌നം. രണ്ട് ഭാഗങ്ങളായി പുറത്തിറങ്ങുന്ന സിനിമയുടെ അടുത്ത ഭാഗം 2026 മാര്‍ച്ചില്‍ റിലീസ് ചെയ്യും.

Related posts

Leave a Comment