ഞാന്‍ വരില്ല…! സോളാര്‍ കേസില്‍ ചോദ്യംചെയ്യാന്‍ മൂന്നുതവണ വിളിച്ചിട്ടും സരിത വന്നില്ല; പോലീസിനു മുന്നില്‍ ഹാജരാകേണ്ടതില്ലെന്ന് അഡ്വക്കറ്റ് ജനറല്‍ പറഞ്ഞിട്ടുണ്ടെന്നു സരിത

Sarithaകൊച്ചി: സോളാര്‍ ഇടപാടുമായി ബന്ധപ്പെട്ട പരാതിയെക്കുറിച്ച് അന്വേഷിക്കാനായി ഹാജരാകണമെന്നാവശ്യപ്പെട്ടപ്പോള്‍ പോലീസിനു മുന്നില്‍ ഹാജരാകേണ്ടതില്ലെന്ന് അഡ്വക്കറ്റ് ജനറല്‍ പറഞ്ഞിട്ടുണ്ടെന്നാണു സരിത എസ്. നായര്‍ മറുപടി നല്‍കിയതെന്നു ഡിവൈഎസ്പി എ.സി. ജോസഫ് മൊഴി നല്‍കി. സോളാര്‍ ആരോപണങ്ങളെക്കുറിച്ചന്വേഷിക്കുന്ന കമ്മീഷന്‍ മുമ്പാകെയായിരുന്നു ഡിവൈഎസ്പിയുടെ മൊഴി.

അന്വേഷണത്തിന്റെ ഭാഗമായി താന്‍ പരാതിയില്‍ പറഞ്ഞിട്ടുള്ള ആര്‍.ബി. നായര്‍ എന്ന ബിജു രാധാകൃഷ്ണനെ ഫോണില്‍ വിളിച്ചെങ്കിലും കിട്ടിയില്ല. മൂന്നു തവണ ലക്ഷ്മി നായര്‍ എന്ന സരിത എസ്. നായരെ ഫോണില്‍ വിളിച്ചു. മൂന്നു തവണ വിളിച്ചപ്പോഴും ഹാജരാകാനാകില്ലെന്നായിരുന്നു അവര്‍ മറുപടി നല്കിയതെന്നും അദ്ദേഹം പറഞ്ഞു.

Related posts