അരുണിനെ കണ്ടിട്ടില്ല,ആ ശബ്ദരേഖ തന്‍റേതല്ല; പരാതിക്കാരൻ പുറത്തുവിടുന്ന ഫോൺസംഭാഷണത്തെക്കുറിച്ച് സരിത ആണയിട്ടു പറയുന്നതിങ്ങനെ…

 

തിരുവനന്തപുരം: തൊഴിൽ തട്ടിപ്പ് കേസിലെ പരാതിക്കാരൻ പുറത്തുവിടുന്ന ഫോൺസംഭാഷണം തന്‍റേതല്ലെന്ന് സരിത എസ്. നായർ. ശബ്ദരേഖ ഫോറൻസിക് വിദഗ്ധരെ ക്കൊണ്ട് പരിശോധിപ്പിക്കണം.

അരുണിനെ കണ്ടിട്ടില്ലെന്നും സരിത ആണയിടുന്നു. അതേസമയം, സരിതയും അമ്മയും അഭിഭാഷകനും മറ്റും വിളിച്ച മുന്നൂറിലധികം കോളുകളുടെ വിശദാംശങ്ങൾ തന്‍റെ കയ്യിലുണ്ടെന്ന് പരാതിക്കാരനായ അരുൺ തിരിച്ചടിച്ചു.

സരിതാ നായരുടെതേന്ന് കരുതപ്പെടുന്ന ഒരു ശബ്ദരേഖ കൂടി ഇന്ന് പുറത്തുവന്നിരുന്നു. പിൻവാതിൽ വഴി തൊഴിൽ നിയമനങ്ങൾ നടത്തുന്നത് പാർട്ടിഫണ്ടിനു വേണ്ടിയാണെന്ന് ശബ്ദരേഖ പറയുന്നു. പകുതി തുക പാർട്ടിക്കും പകുതി ഉദ്യോഗസ്ഥർക്കും നൽകും. സിപിഎമ്മിന് തന്നെ പേടിയാണെന്നും അതുകൊണ്ടാണ് ഇതെല്ലാം സമ്മതിക്കുന്നതെന്നും ശബ്ദരേഖയിൽ പറയുന്നു.

ആരോഗ്യ കേരളം പദ്ധതിയിൽ നാലു പേർക്ക് തൊഴിൽ വാങ്ങി നൽകിയെന്ന് വെളിപ്പെടുത്തുന്ന, സരിതയുടേതെന്ന് കരുതുന്ന ശബ്ദരേഖ കഴിഞ്ഞ ദിവസം പുറത്തു വന്നിരുന്നു. രാഷ്ട്രീയക്കാരും ഉദ്യോഗസ്ഥരുമാണ് പിൻവാതിൽ നിയമനത്തിന് സഹായിക്കുന്നതെന്ന് ശബ്ദരേഖയിൽ വെളിപ്പെടുത്തിയിരുന്നു. പരാതിക്കാരനുമായുള്ള സംഭാഷണത്തിലാണ് ഈ വെളിപ്പെടുത്തലുകളുള്ളത്.

ബെവ്കോ- കെടിഡിസി എന്നീ പൊതു മേഖലാ സ്ഥാപനങ്ങളിൽ ജോലി വാഗ്ദാനം ചെയ്ത് ഇടനിലക്കാർ മുഖേന ലക്ഷങ്ങൾ കൈപ്പറ്റിയെന്നാണ് സരിതയ്ക്കെതിരെയുള്ള പരാതി. നെയ്യാറ്റിൻകര സ്വദേശി അരുൺ ആണ് പരാതി നൽകിയത്. എന്നാൽ പോലീസ് ഇതുവരെ തുടർനടപടികൾ സ്വീകരിക്കാതെ ഒളിച്ചുകളിക്കുകയാണ്.

Related posts

Leave a Comment