മകന്‍റെ കഴുത്തിൽ കത്തിവച്ച് കൊല്ലുമെന്ന് ഭീഷണി;കയ്യിൽ കിട്ടിയ ചുറ്റികയ്ക്ക് അടിച്ച് വീഴിച്ച് അച്ഛനെ കൊലപ്പെടുത്തി; അനുഭവിച്ച ദുരിതജീവിതത്തെക്കുറിച്ച്  മകൻ പറഞ്ഞതിങ്ങനെ…


വർക്കല: വർക്കല ഏണാർവിള കോളനിയിൽ മദ്യപിച്ച് വഴക്ക് ഉണ്ടാക്കിയ അച്ഛനെ തലയ്ക്കടിച്ചു കൊലപ്പെടുത്തിയ കേസിൽ മകൻ അറസ്റ്റിൽ. വർക്കല ചെമ്മരുതി പഞ്ചായത്തിൽ കല്ലുവിള വീട്ടിൽ സത്യൻ (65) കൊല്ലപ്പെട്ട കേസിലാണ് മകൻ സതീഷ് അറസ്റ്റിലായത്.

ഏണാർവിള കോളനിയിൽ കഴിഞ്ഞ ഞായറാഴ്ച വൈകുന്നേരം 6.30 ഓടെ യാണ് കൊലപാതകം നടന്നത്.സത്യന്‍റെ മരണത്തിൽ അസ്വാഭാവികത തോന്നിയ ആശുപത്രി അധികൃതർ പോലീസിൽ അറിയിക്കുകയായിരുന്നു. തുടർന്ന് ഫോറൻസിക് ടീമിനെ സംഭവസ്ഥലത്ത് എത്തിച്ച് വിശദമായ പരിശോധന നടത്തി.

പോസ്റ്റ്മോർട്ടം നടത്തിയ ഡോക്ടർമാരുടെ കണ്ടെത്തലിന്‍റെയും പോലീസിന്‍റെ വിശദമായ പരിശോധനയുടെയും സംഭവസ്ഥലത്തിനടുത്ത് ഉണ്ടായിരുന്ന ആളുകളുടെ മൊഴികളുടെയും അടിസ്ഥാനത്തിലാണ് സതീഷിന്‍റ അറസ്റ്റ്. മകൻ അച്ഛനെ ചുറ്റിക കൊണ്ട് തലക്കടിച്ചും ശ്വാസംമുട്ടിച്ചും കൊലപ്പെടുത്തുകയായിരുന്നുവെന്ന്പോലീസ് കണ്ടെത്തുകയായിരുന്നു.

ഞായറാഴ്ച വൈകുന്നേരം അഞ്ചോടെ സത്യൻ മദ്യപിച്ച് വീട്ടിലെത്തുകയും മകൻ സതീഷുമായി വഴക്കുണ്ടാക്കുകയും ചെയ്തു. സത്യൻ മകനെ മർദിക്കുകയും വെട്ടുകത്തി കഴുത്തിൽ വച്ചു കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. തുടർന്ന് വഴക്കിനിടെ സതീഷ് ചുറ്റികകൊണ്ട് തലയ്ക്ക് അടിക്കുകയും ബോധം നഷ്ടപ്പെട്ട സത്യനെ ശ്വാസം മുട്ടിക്കുകയും മരിച്ചുവെന്ന് ഉറപ്പുവരുത്തുകയും ചെയ്യുകയായിരുന്നു.

അയൽക്കാരും നാട്ടുകാരും ചേർന്ന് ആശുപത്രിയിൽ എത്തിക്കുമ്പോഴേക്കും ജീവൻ നഷ്ടപ്പെട്ടിരുന്നു. സംഭവം നടക്കുമ്പോൾ സത്യന്‍റെ ഭാര്യ ശോഭന വീട്ടിൽ ഉണ്ടായിരുന്നു. സ്ഥിരം വഴക്ക് ആയതിനാൽ ഇവർ ശ്രദ്ധിക്കാതെ വീടിനുപിറകിൽ ഇരുന്ന് പാത്രങ്ങൾ കഴുകുകയായിരുന്നു. സഹോദരി ശ്യാമളയാണ് മറ്റുള്ളവരെ വിളിച്ചുകൂട്ടി സത്യനെ ആംബുലൻസിൽ ആശുപത്രിയിൽ എത്തിച്ചത്.

പിന്നീട് സതീഷിനെ പോലീസ് കസ്റ്റഡിയിലെടുത്തു. വിശദമായ ചോദ്യം ചെയ്തപ്പോഴാണ് അച്ഛന്‍റെ ഉപദ്രവം സഹിക്ക വയ്യാതെ കൊലപ്പെടുത്തുകയായിരുന്നു എന്ന് സമ്മതിച്ചത്. കൊലയ്ക്കുപയോഗിച്ച ചുറ്റിക പോലീസ് കണ്ടെടുത്തു. മരിച്ച സത്യനും മകനും തട്ടിന്‍റെ പണിക്കാരാണ്. അച്ഛനും മകനും മദ്യപിച്ച് സ്ഥിരമായി വഴക്കുണ്ടാക്കാറുണ്ടെന്ന് പോലീസ് പറഞ്ഞു.

തിരുവനന്തപുരം എസ്പി ഡോക്ടർ ദിവ്യ വി. ഗോപിനാഥിന്‍റെ നേതൃത്വത്തിൽ വർക്കല ഡിവൈഎസ്പി പി.നിയാസ്, അയിരൂർ പോലീസ് എസ്എച്ച്ഒ വി. കെ.ശ്രീജേഷ്, എസ്ഐമാരായ ആർ. സജീവ് , സജിത്ത്, എഎസ്ഐ മാരായ സുനിൽ കുമാർ, ഇതിഹാസ് നായർ, പോലീസ് ഉദ്യോഗസ്ഥരായ സുജീഷ് കുമാർ, രഞ്ജിത്ത്, സജീവ്, സുഗുണൻ എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.

Related posts

Leave a Comment