സ്കൂൾ തുറക്കൽ; കുട്ടികളെ സ്കൂളിലെത്തിക്കുന്ന വാഹനങ്ങൾക്ക് വേഗനിയന്ത്രണ സംവിധാനം ഉണ്ടാകണം; പരമാവധി സുരക്ഷ ഒരുക്കുമെന്ന് പോലീസ് മേധാവി

തിരുവനന്തപുരം: തിങ്കളാഴ്ച സ്കൂൾ തുറക്കുന്നതിന്‍റെ പശ്ചാത്തലത്തിൽ കുട്ടികളുടെ യാത്രയ്ക്ക് പരമാവധി സുരക്ഷ ഒരുക്കുമെന്ന് സംസ്ഥാന പോലീസ് മേധാവി അനിൽ കാന്ത്.

രണ്ടുവർഷത്തിനു ശേഷം സ്കൂളുകൾ പൂർണമായും തുറക്കുന്നതിന്‍റെ പശ്ചാത്തലത്തിൽ നിരത്തുകളിൽ ഉണ്ടാകുന്ന തിരക്ക് നിയന്ത്രിക്കുന്നതിനു നടപടി സ്വീകരിക്കാൻ ജില്ലാ പോലീസ് മേധാവിമാർക്ക് അദ്ദേഹം നിർദേശം നൽകി.

സ്റ്റേഷൻ ഹൗസ് ഓഫീസർമാർ തങ്ങളുടെ അധികാരപരിധിയിലുളള സ്കൂൾ മേധാവികളുടെ യോഗം ചേർന്ന് കുട്ടികളുടെ ആരോഗ്യവും സുരക്ഷയും ഉറപ്പാക്കണം.

മോട്ടോർ വാഹന വകുപ്പിന്‍റെ സഹകരണത്തോടെ, വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വാഹനങ്ങളുടെ സുരക്ഷാപരിശോധന നടത്തി വാഹനങ്ങൾ ഉപയോഗയോഗ്യമാണെന്ന് ഉറപ്പാക്കാനും നിർദേശമുണ്ട്. വാഹനങ്ങൾക്ക് അറ്റകുറ്റപ്പണികൾ ഉണ്ടെങ്കിൽ ഉടൻ തീർക്കണം.

വിദ്യാഭ്യാസ സ്ഥാപനങ്ങൾ വാടകയ്ക്കെടുക്കുന്ന സ്വകാര്യവാഹനങ്ങളുടെ ഡ്രൈവർമാർ പത്ത് വർഷത്തിലധികം പ്രവൃത്തിപരിചയം ഉള്ളവരായിരിക്കണം.

മദ്യപിച്ചും അശ്രദ്ധമായും അമിതവേഗത്തിലും വാഹനം ഓടിച്ചതിന് നിയമനടപടി നേരിട്ടവരെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഡ്രൈവർമാരായി നിയോഗിക്കാൻ പാടില്ല. കുട്ടികളെ സ്കൂളിലെത്തിക്കുന്ന ഒമ്നി വാഹനങ്ങൾ ഉൾപ്പെടെയുളളവയ്ക്ക് വേഗനിയന്ത്രണ സംവിധാനം ഉണ്ടാകണം.

കുട്ടികളെ കയറ്റാനും ഇറക്കാനും വാതിലുകളിൽ സഹായികൾ ഉണ്ടാകണം. വാഹനങ്ങളിൽ കുട്ടികളെ കുത്തിനിറച്ചു കൊണ്ടുപോകാൻ അനുവദിക്കില്ല. കോവിഡ് മാനദണ്ഡങ്ങൾ കൃത്യമായി പാലിക്കുന്നത് ഉറപ്പാക്കാനും നിർദേശമുണ്ട്.

കുട്ടികളെ സ്കൂളിലെത്തിക്കാൻ രക്ഷാകർത്താക്കൾ ഏർപ്പെടുത്തുന്ന വാഹനങ്ങളുടെയും സുരക്ഷാപരിശോധന നടത്തും. കുട്ടികളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കുന്നതിന് സ്കൂൾ സേഫ്റ്റി ഓഫീസറായി ഒരു അധ്യാപകനെ നിയോഗിക്കാൻ സ്കൂളുകൾക്കു നിർദേശം നൽകും.

സ്റ്റേഷൻ ഹൗസ് ഓഫീസർമാർ തങ്ങളുടെ അധികാരപരിധിയിലെ എല്ലാ വിദ്യാലയങ്ങളും സന്ദർശിച്ച് ഗതാഗതസംവിധാനം കുറ്റമറ്റതാണെന്ന് ഉറപ്പാക്കും. ഈ പ്രവർത്തനങ്ങൾ ജില്ലാ പോലീസ് മേധാവിമാർ ദിവസേന വിലയിരുത്താനും നിർദ്ദേശിച്ചിട്ടുണ്ട്.

Related posts

Leave a Comment