എല്ലാം കാമ്പസിനകത്ത് തന്നെ! അഖിലിനെ കുത്തിയ കത്തി കണ്ടെടുത്തു; പ്രതികളെ കോളജിലെത്തിച്ച് തെളിവെടുപ്പ് നടത്തി

തിരുവനന്തപുരം: യൂണിവേഴ്‍സിറ്റി കോളജിലെ മൂന്നാം വർഷ ബിരുദ വിദ്യാർഥി അഖിലിനെ എസ്എഫ്ഐ നേതാക്കൾ കുത്താനുപയോഗിച്ച കത്തി കണ്ടെടുത്തു. സംഘര്‍ഷവുമായി ബന്ധപ്പെട്ട വധശ്രമക്കേസിൽ മുഖ്യപ്രതികളെ പോലീസ് കോളജിലെത്തിച്ച് നടത്തിയ തെളിവെടുപ്പിനിടെയാണ് കത്തി കണ്ടെടുത്തത്

ക്യാമ്പസിനകത്ത് തന്നെയാണ് പ്രതികൾ ആയുധം ഒളിപ്പിച്ചിരുന്നത്. അഖിലിനെ കുത്തിയ സ്ഥലത്തോട് ചേര്‍ന്ന് ചവറിനകത്തു നിന്നാണ് ആയുധം കണ്ടെടുത്തത്. കോളജിലെ യൂണിയൻ മുറിയിലും പരിസര പ്രദേശങ്ങളിലുമടക്കം പോലീസ് തെളിവെടുപ്പ് നടത്തി. ഏറെ ചോദ്യം ചെയ്യലിന് ശേഷമാണ് ആയുധം ഉപേക്ഷിച്ച സ്ഥലം പ്രതികൾ പറഞ്ഞതെന്നും പോലീസ് അധികൃതർ വ്യക്തമാക്കി.

ഒന്നാം പ്രതി ശിവരഞ്ജിത്താണ് കത്തിയെടുത്ത് കൊടുത്തതെന്നും കൈയ്യിലൊതുങ്ങുന്ന ചെറിയ കത്തിയാണ് കണ്ടെടുത്തതെന്നും പോലീസ് കൂട്ടിച്ചേർത്തു.

Related posts