ഹൈദരാബാദ്: തെലുങ്കാനയിൽ പോലീസ് മേധാവിയുടെ ഔദ്യോഗിക വാഹനത്തിനു മുകളിൽ കയറിയിരുന്ന് ആഭ്യന്തര മന്ത്രിയുടെ ചെറുമകൻ. ആഭ്യന്തര മന്ത്രി മുഹമ്മദ് അലിയുടെ ചെറുമകൻ ഫുർഖാൻ അഹമ്മദാണ് പോലീസ് വാഹനത്തിനു മുകളിൽ കയറി പുലിവാല് പിടിച്ചത്. ഫുർഖാനും സുഹൃത്തുമാണ് ഡിജിപിയുടെ കാറിന്റെ ബോണറ്റിൽ കയറി ഇരുന്നത്.
ടിക്ടോക് വീഡിയോ ചിത്രീകരിക്കുന്നതിനായിരുന്നു ഇരുവരും കാറിന്റെ ബോണറ്റിൽ കയറിയത്. ജീപ്പിൽ ഇരിക്കുന്ന ആളോട് മര്യാദയായി പെരുമാറിയില്ലെങ്കിൽ കഴുത്ത് കണ്ടിച്ചുകളയുമെന്ന് പോലീസ് ഉദ്യോഗസ്ഥനെ ഭീഷണിപ്പെടുത്തുന്ന രംഗമാണ് ടിക്ടോകിൽ ചിത്രീകരിച്ചത്.
എന്നാൽ തന്റെ ചെറുമകൻ അൽപനേരം മാത്രമാണ് കാറിന്റെ ബോണറ്റിൽ ഇരുന്നതെന്നും പ്രദേശവാസികളിൽ ചിലരാണ് ഈ വീഡിയോ എടുത്തതും പ്രചരിപ്പിച്ചതെന്നും മന്ത്രി പറഞ്ഞു.