എസ്ഐ ചെയ്തത് തെറ്റ്;  മദ്യപിച്ച് വാഹനമോടിച്ച പോലീസുകാരനു സഹായം; എസ്ഐക്കു സസ്പെൻഷൻ

കൊല്ലം: കുന്നിക്കോട് എസ്ഐ എൻ. അശോക് കുമാറിനു സസ്പെൻഷൻ. മദ്യപിച്ചു വാഹനമോടിച്ച് അപകടമുണ്ടാക്കിയ പോലീസുകാരന്‍റെ വൈദ്യ പരിശോധന വൈകിപ്പിച്ച സംഭവത്തിലാണ് എസ്ഐക്കെതിരായ നടപടി. കൊല്ലം റൂറൽ പോലീസ് മേധാവി ഹരിശങ്കർ ഇതു സംബന്ധിച്ച് ഉത്തരവിറക്കി.

ഇക്കഴിഞ്ഞ 14-ന് കമുകംചേരി ചിറ്റാശേരിയിലായിരുന്നു സംഭവം. മദ്യലഹരിയിൽ ബിജു എന്ന പോലീസുകാരന്‍റെ വാഹനം അപകടമുണ്ടാക്കിയെങ്കിലും പോലീസുകാരനെ സംരക്ഷിക്കുന്ന നിലപാടാണ് എസ്ഐ സ്വീകരിച്ചത്. ഇതു വിവാദമായതോടെ റൂറൽ എസ്പി അന്വേഷണത്തിനു നിർദേശം നൽകുകയായിരുന്നു.

Related posts