മൈഗ്രൈന്‍ ഭേദമാക്കുന്നതിനു വേണ്ടി ചികിത്സിച്ചു, പക്ഷ കിട്ടിയത് മുട്ടന്‍പണി! ഡോക്ടർ ചമഞ്ഞ് ചികിത്സ; യുവതിയും സുഹൃത്തും അറസ്റ്റിൽ

തിരൂർ: രജിസ്ട്രേഷൻ ഇല്ലാതെ തിരൂർ പൂക്കയിലിൽ വാടക വീട് കേന്ദ്രീകരിച്ച് ഡോക്ടർ എന്ന വ്യാജേന ചികിത്സ നടത്തുകയും മരുന്നുകൾ നൽകുകയും ചെയ്ത സംഭവത്തിൽ രണ്ടുപേരെ തിരൂർ പോലീസ് അറസ്റ്റ് ചെയ്തു.

തിരുവനന്തപുരം മടത്തറ സ്വദേശിനി ഹിസാന മൻസിൽ സോഫി മോൾ (46), സുഹൃത്ത് കുറ്റ്യാടി സ്വദേശി നീളം പാറ ബഷീർ (55) എന്നിവരെയാണ് പിടികൂടിയത്.

ചാവക്കാട് സ്വദേശിയുടെ പരാതിയിൽ അന്വേഷണം നടത്തവേയാണ് പൂക്കയിൽ തിരൂർ സി.ഐ എം.ജെ. ജിജോയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം പ്രതികളെ പിടികൂടിയത്.

സമൂഹമാധ്യമത്തിലൂടെ പരസ്യം നൽകി ആളുകളെ ആകർഷിക്കുകയും ചികിത്സ നൽകുകയും ആയിരുന്നു ഇവർ. മൈഗ്രൈൻ ഭേദമാക്കുന്നതിനു വേണ്ടിയാണ് പരാതിക്കാരനെ ചികിത്സിച്ചിരുന്നത്.

മുമ്പ് രണ്ടു കേസുകളിൽ പിടിക്കപ്പെട്ടിട്ടുള്ള ആളാണ് അറസ്റ്റിലായ സോഫി മോളെന്ന് പോലീസ് പറഞ്ഞു.

എസ്.ഐമാരായ പ്രദീപ് കുമാർ, ശശി, ഹരിദാസ്, എ.എസ്.ഐ പ്രതീഷ് കുമാർ, സി.പി.ഒമാരായ അരുൺ, ദിൽജിത്ത്, രമ്യ എന്നിവർ അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു.

Related posts

Leave a Comment