സമ്മർ സ്പെഷൽ: രാജ്യത്ത് 9,111 ട്രിപ്പുകളുമായി റെയിൽവേ; കഴിഞ്ഞ തവണത്തെ അപേക്ഷിച്ച് 2,742 അധിക സർവീസുകൾ

കൊല്ലം: മധ്യവേനൽ അവധിയുടെ തിരക്ക് ഒഴിവാക്കുന്നതിന് റെയിൽവേ രാജ്യത്താകമാനം വിവിധ റൂട്ടുകളിൽ 9,111 സ്പെഷൽ ട്രെയിനുകൾ സർവീസ് നടത്തും.2023ൽ റെയിൽവേ 6,369 സമ്മർ സ്പെഷൽ സർവീസുകളാണ് നടത്തിയത്. ഇത്തവണ കൂടുതലായി ഓടിക്കുന്നത് 2,742 ട്രിപ്പുകളാണ്.

ട്രിപ്പുകളുടെ എണ്ണം സോൺ തിരിച്ച് ഇങ്ങനെയാണ്: സെൻട്രൽ -488, ഈസ്റ്റേൺ -254, ഈസ്റ്റ് സെൻട്രൽ -1,003, ഈസ്റ്റ് കോസ്റ്റ്-102, നോർത്ത് സെൻട്രൽ-142.നോർത്ത് ഈസ്റ്റേൺ -244, വടക്ക് കിഴക്കൻ അതിർത്തി-88, വെസ്റ്റേൺ -778, നോർത്ത് വെസ്റ്റേൺ -1,623.സൗത്ത് സെൻട്രൽ – 1,012, സൗത്ത് ഈസ്റ്റേൺ -276, സൗത്ത് ഈസ്റ്റ് സെൻട്രൽ-810, വെസ്റ്റ് സെൻട്രൽ – 1,878.ദക്ഷിണ റെയിൽവേ 16 റൂട്ടുകളിലായി 239 ട്രിപ്പുകളാണ് ക്രമീകരിച്ചുള്ളത്.

കേരളം, തമിഴ്നാട്, കർണാടക, രാജസ്ഥാൻ, ബിഹാർ, ന്യൂഡൽഹി, പശ്ചിമ ബംഗാൾ, ഗുജറാത്ത് തുടങ്ങി സംസ്ഥാനങ്ങളെ ബന്ധിപ്പിച്ചാണ് ഈ സർവീസുകളെന്ന് ദക്ഷിണ റെയിൽവേ അധികൃതർ അറിയിച്ചു.കൊച്ചുവേളി-ബംഗളൂരു, ചെന്നൈ-കൊച്ചുവേളി, തിരുനെൽവേലി-ചെന്നൈ, കൊച്ചുവേളി-ഷാലിമാർ, ചെന്നൈ-ബാർമർ , കൊച്ചുവേളി-നിസാമുദീൻ, നിസാമുദീൻ-എറണാകുളം, താംബരം- മംഗളുരു, ഈറോഡ് – ഉഥന, എറണാകുളം-പട്ന, കോയമ്പത്തൂർ-ബറൂണി തുടങ്ങിയ റൂട്ടുകളിലായിരിക്കും ദക്ഷിണ റെയിൽവേ സമ്മർ സ്പെഷൽ സർവീസുകൾ നടത്തുക.

ഇത് കൂടാതെ യാത്രക്കാരുടെ സൗകര്യാർഥം വന്ദേഭാരത് സ്പെഷൽ ട്രെയിനുകൾ ചെന്നൈ എഗ്മോറിനും നാഗർകോവിലിനും മധ്യേ ഓടിക്കുമെന്നും ദക്ഷിണ റെയിൽവേ അധികൃതർ അറിയിച്ചു.വേനൽക്കാലത്ത് സ്റ്റേഷനുകളിൽ കുടിവെള്ള ലഭ്യത ഉറപ്പാക്കാൻ എല്ലാ സോണൽ അധികാരികൾക്ക് റെയിൽവേ നിർദേശം നൽകിയിട്ടുണ്ട്.

സമ്മർ സ്പെഷൽ ട്രെയിനുകളിലെ ജനറൽ ക്ലാസ് കോച്ചുകളിൽ പ്രവേശിക്കുന്നതിന് ക്യൂ സംവിധാനം ഉറപ്പാക്കാൻ ആർപിഎഫ് ഉദ്യോഗസ്ഥരെ ഉത്ഭവ സ്റ്റേഷനുകളിൽ പ്രത്യേകം നിയോഗിച്ചിട്ടുണ്ട്.തിരക്കേറിയ പ്രദേശങ്ങൾ സൂക്ഷ്മമായി നിരീക്ഷിക്കുന്നതിനും യാത്രക്കാർക്ക് തത്സമയം സഹായം നൽകുന്നതിനുമായി സിസിടിവി കൺട്രോൾ റൂമിൽ വിദഗ്ധരായ ഉദ്യോഗസ്ഥരെയും വിന്യസിച്ചിട്ടുണ്ട്.

എസ്.ആർ. സുധീർ കുമാർ

 

Related posts

Leave a Comment