കോവിഡ് മരണം! ശ്രീനിവാസന്റെ മൃതദേഹം ഏറ്റുവാങ്ങാന്‍ ബന്ധുക്കള്‍ എത്തി, ഫ്രീസര്‍ പരിശോധിച്ചപ്പോള്‍ കാലി; കൊല്ലം ജില്ലാ ആശുപത്രിയില്‍ നടന്ന സംഭവം ഇങ്ങനെ…

കൊല്ലം: ജില്ലാ ആശുപത്രിയിൽ കോവിഡ് ബാധിച്ച് മരിച്ചയാളുടെ മൃതദേഹം മാറിനൽകി സംസ്കരിച്ചു.

കിളികൊല്ലൂർ കന്നിമേൽചേരി കണിയാംപറമ്പിൽ ശ്രീനിവാസന്‍റെ (75) മൃതദേഹമാണ് മാറി നൽകിയത്. കൊല്ലം കച്ചേരി പൂത്താലിൽ വീട്ടിൽ സുകുമാരന്‍റെ (78) ബന്ധുക്കളാണ് മൃതദേഹം കൊണ്ടുപോയി സംസ്കരിച്ചത്.

കോവിഡ് ബാധിച്ച് വീട്ടിൽ ചികിത്സയിലായിരുന്ന ശ്രീനിവാസൻ ആരോഗ്യ സ്ഥിതി വഷളായതോടെ ബുധനാഴ്ച വൈകുന്നേരം ജില്ലാ ആശുപത്രിയിലേക്ക് കൊണ്ടുവരുന്നതിനിടയിലാണ് മരിച്ചത്.

പരിശോധനയിൽ കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് മോർച്ചറിയിലേക്ക് മാറ്റി. ഇന്നലെ ഉച്ചയ്ക്ക് 1.15 ഓടെയാണ് ബന്ധുക്കൾ മൃതദേഹം ഏറ്റുവാങ്ങാനെത്തിയത്.

രജിസ്റ്ററിലെ ടോക്കൺ നമ്പർ അനുസരിച്ച് ശ്രിനിവാസന്‍റെ മൃതദേഹം സൂക്ഷിച്ചിരുന്ന ഫ്രീസർ പരിശോധിച്ചപ്പോൾ കാലിയായിരുന്നു.

സുകുമാരന്‍റെ മൃതദേഹം അധികമായും കണ്ടെത്തി. മൃതദേഹം മാറി നൽകിയെന്ന് സ്ഥിരീകരിച്ചതോടെ അധികൃതർ ഉടൻ സുകുമാരന്‍റെ ബന്ധുക്കളെ ബന്ധപ്പെട്ടെങ്കിലും മുളങ്കാടകം ശ്മശാനത്തിൽ മൃതദേഹം സംസ്കരിച്ചിരുന്നു.

മൃതദേഹങ്ങൾ രജിസ്റ്ററിലെ നമ്പർ രേഖപ്പെടുത്തിയ ടോക്കൺ കെട്ടിയാണ് ഫ്രീസറിൽ സൂക്ഷിക്കുന്നത്. ബന്ധുക്കൾ എത്തുമ്പോൾ ടോക്കൺ നമ്പർ രജിസ്റ്ററിൽ ഒത്തുനോക്കിയാണ് മൃതദേഹം കൈമാറുന്നത്.

സുകുമാരന്‍റെ ബന്ധുക്കൾ എത്തിയപ്പോൾ ടോക്കണും രജിസ്റ്ററും ഒത്തുനോക്കാതെ മൃതദേഹം കൈമാറുകയായിരുന്നു.

ശരിയായ തിരിച്ചറിയല്‍ നടപടി ക്രമങ്ങള്‍ പാലിക്കാതെയാണ് ദൗതിക ശരീരം വിട്ടുകൊടുക്കുന്നതെന്ന് ആരോപിച്ച് എൻ.കെ പ്രേമചന്ദ്രൻ എംപി, ഡിസിസി പ്രസിഡന്‍റ് ബിന്ദുകൃഷ്ണയടക്കം നേതാക്കൾ രംഗത്തെത്തി.

ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനുളള ഫലപ്രദമായ നടപടികള്‍ സ്വീകരിക്കണമെന്ന് എൻ.കെ. പ്രേമചന്ദ്രൻ ആവശ്യപ്പെട്ടു.

Related posts

Leave a Comment