‘ഞാൻ ആരാണെന്നും എന്താണ് ആഗ്രഹിക്കുന്നതെന്നും തിരിച്ചറിയാൻ ലണ്ടനിലെ ജീവിതം സഹായിച്ചു’: ശ്രുതി ഹാസൻ

താൻ നേരിട്ട മാനസികാരോഗ്യ വെല്ലുവിളികളെക്കുറിച്ചും 2018ൽ അഭിനയത്തിൽ നിന്ന് വിട്ടുനിന്നതിനെക്കുറിച്ചുമുള്ള ശ്രുതിയുടെ തുറന്നുപറച്ചിൽ വീണ്ടും സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നു. വർഷങ്ങളോളം തന്നെ വേട്ടയാടിയ ക്രിപ്പിളിംഗ് ആങ്‌സൈറ്റിയെ (അതിശക്തമായ ഉത്കണ്ഠ) മറികടക്കാൻ ആ ഇടവേള എങ്ങനെ സഹായിച്ചു എന്നു വെളിപ്പെടുത്തുകയാണു ശ്രുതി. ദി ഹോളിവുഡ് റിപ്പോർട്ടറിനോട് സംസാരിക്കുകയായിരുന്നു ശ്രുതി.

കലയുടെ, വൈവിധ്യമാർന്ന ഭാഷകൾ സംസാരിക്കുന്ന മാതാപിതാക്കൾക്കിടയിലാണ് ഞാൻ വളർന്നത്. എനിക്ക് ഇഷ്ടമുള്ള കാര്യങ്ങൾ ചെയ്യാനുള്ള പൂർണ സ്വാതന്ത്ര്യം ആ വീട്ടിൽ ഉണ്ടായിരുന്നു- ശ്രുതി പറഞ്ഞു.

2018ൽ സിനിമയിൽ നിന്ന് വിട്ടുനിന്ന സമയത്തെക്കുറിച്ചും ശ്രുതി മനസു തുറന്നു. അന്നത്തെ കാമുകനുമായുള്ള വേർപിരിയലായിരുന്നു ആ ഘട്ടത്തിലെ പ്രയാസകരമായ ഒരേയൊരു കാര്യമെന്ന് ശ്രുതി സൂചിപ്പിച്ചു. ആ സമയത്ത് തിയറ്റർ ആർട്ടിസ്റ്റ് മൈക്കൽ കോർസലുമായി ശ്രുതി പ്രണയത്തിലായിരുന്നു എന്നാണ് റിപ്പോർട്ടുകൾ.

ആ ഇടവേള എനിക്ക് ഏറ്റവും നല്ല കാര്യങ്ങളാണ് നൽകിയത്. ഞാൻ ആരാണെന്ന് സ്വയം വിലയിരുത്താൻ കിട്ടിയ മികച്ച സമയമായിരുന്നു അത്. വർഷങ്ങളോളം ഞാൻ അതിശക്തമായ ഉത്കണ്ഠ അനുഭവിച്ചിരുന്നു. ആ അവസ്ഥയിൽ ദൈനംദിന കാര്യങ്ങൾ പോലും ചെയ്യാൻ എനിക്ക് കഴിഞ്ഞിരുന്നില്ല. എന്‍റെ മാനസികാരോഗ്യ പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ ആ സമയം ഞാൻ ഉപയോഗിച്ചു.

ഞാൻ ആരാണെന്നും എന്താണ് ആഗ്രഹിക്കുന്നതെന്നും തിരിച്ചറിയാൻ ലണ്ടനിലെ ജീവിതം സഹായിച്ചു. ലണ്ടനിൽ ഒറ്റയ്ക്ക് താമസിച്ച് സംഗീതത്തിലൂടെ എന്നെത്തന്നെ വീണ്ടും കണ്ടെത്തുകയായിരുന്നു. സ്വന്തമായി ഭക്ഷണം പാകം ചെയ്തും തുണി അലക്കിയും ട്യൂബ് ട്രെയിനുകളിൽ മ്യൂസിയങ്ങൾ സന്ദർശിച്ചും ചെലവഴിച്ച ആ നാളുകൾ അദ്ഭുതകരമായിരുന്നു. ഒന്നും പ്രതീക്ഷിക്കാതെ പുതിയൊരു സദസിനു മുന്നിൽ എന്‍റെ സംഗീതം അവതരിപ്പിച്ചു- ശ്രുതി പറഞ്ഞു.

മൈക്കൽ കോർസലുമായി പിരിഞ്ഞശേഷം ശ്രുതി മുംബൈ സ്വദേശിയായ ശന്തനു ഹസാരികയുമായി പ്രണയത്തിലായിരുന്നു. എന്നാൽ 2024 തുടക്കത്തിൽ ഇവർ വേർപിരിഞ്ഞതായാണു റിപ്പോർട്ടുകൾ.

Related posts

Leave a Comment