വഴിയോരത്ത് ചാഞ്ഞ് നിൽക്കുന്നത് കുറ്റൻമരം; ഇതിലൂടെ കടന്നുപോകുന്നത് വിദ്യാർഥികളടക്കം നൂറുകണക്കിന് പേർ; ഞെട്ടിക്കുന്ന കാഴ്ച കുണ്ടറയിൽ

കുണ്ടറ : കൊല്ലം തിരുമംഗലം ദേശീയപാതയിൽ കേരളപുരം സെന്‍റ് വിൻസന്‍റ് സ്കൂൾ ജംഗ്‌ഷനിൽ നിൽക്കുന്ന മരം അപകട ഭീഷണി ഉയർത്തുന്നു. പതിറ്റാണ്ടുകൾ പഴക്കമുള്ള ഈ മരം നൂറുകണക്കിന് കുട്ടികൾ പഠിക്കുന്ന സ്കൂളിനും അനേകം വിശ്വാസികൾ വന്നുചേരുന്ന പള്ളിക്കും എതിർവശത്താണ് നിൽ ക്കുന്നത്.

ബസുകൾ ലോറികൾ എന്നിവ പോകുമ്പോൾ ശിഖരങ്ങൾ ഒടിഞ്ഞു വീണ ഒട്ടേറെ സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്. റോഡിലേക്ക് വീണ ശിഖരങ്ങളിൽ നിന്ന് അപകടം പറ്റാതെ ഇരുചക്ര വാഹന യാത്രികർ തല നാരിഴക്ക് രക്ഷപെട്ട നിരവധി സംഭവങ്ങളാണ് ഉണ്ടായിട്ടുണ്ട്.

മഴക്കാലത്ത് ഈ മരം കാറ്റിൽ ആടിയുലയുന്നത് ആരെയും ഭയപ്പെടുത്തും. കണ്ടെയ്നർ ലോറികൾ ഉൾപ്പെടെയുള്ള ഉയരമുള്ള വാഹനങ്ങൾക്ക് മരത്തിൽ തട്ടാതെ പോകാൻ കഴിയില്ല. റോഡിലേക്ക് ചാഞ്ഞു ഏതു സമയവും നിലപൊത്താമെന്ന അവസ്ഥയിൽ നിൽക്കുന്ന മരം മുറിച്ചു മാറ്റണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്.

Related posts

Leave a Comment