എസ്. ശ്രീജിത്തിനെതിരായ വിജിലന്‍സ് കേസ്: ആഭ്യന്തര അഡീഷണല്‍ ചീഫ് സെക്രട്ടറി ഹൈക്കോടതിയില്‍ നേരിട്ട് ഹാജരാകും

കൊച്ചി: ഡിജിപി എസ്. ശ്രീജിത്തിനെതിരായ വിജിലന്‍സ് അന്വേഷണ ആവശ്യത്തില്‍ തീരുമാനമെടുത്ത് അറിയിക്കാത്തതില്‍ ആഭ്യന്തര അഡീഷണല്‍ ചീഫ് സെക്രട്ടറി മിന്‍ഹാജ് ആലം ഇന്ന് ഹൈക്കോടതിയില്‍ നേരിട്ട് ഹാജരാകും.

പരാതിക്കാരനെ കേട്ട് മൂന്നാഴ്ചയ്ക്കകം തീരുമാനമെടുത്ത് അറിയിക്കണമെന്ന് കോടതി നിര്‍ദേശിച്ചിരുന്നു. എന്നാല്‍ അത് നടപ്പിലാക്കാത്ത സാഹചര്യത്തിലാണ് നേരിട്ടു ഹാജരായി വിശദീകരണം നല്‍കണമെന്നാണ് ജസ്റ്റീസ് എ. ബദറുദീന്‍ ഉത്തരവിട്ടത്.

കഴിഞ്ഞ ചൊവ്വാഴ്ച കേസ് പരിഗണിച്ചപ്പോള്‍ ആഭ്യന്തര വകുപ്പ് സെക്രട്ടറിക്ക് ചെറിയ കുഴപ്പമുണ്ടെന്നും ഉദ്യോഗസ്ഥര്‍ കൃത്യമായി ചുമതല നിര്‍വഹിക്കുന്നില്ലെന്നും കോടതി വാക്കാല്‍ വിമര്‍ശിച്ചിരുന്നു.

ഡിജിപി ശ്രീജിത്ത് മുന്‍കൂട്ടി അനുമതിയില്ലാതെ വിദേശയാത്ര നടത്തിയത് ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ വിജിലന്‍സ് അന്വേഷണം വേണമെന്ന ആവശ്യത്തിലാണ് സര്‍ക്കാര്‍ തീരുമാനമെടുക്കേണ്ടത്.

Related posts

Leave a Comment