പൂച്ചകളെ രാത്രിയിൽ തട്ടിക്കൊണ്ടുപോയി ചാക്കിൽ നിറച്ച് ബിരിയാണി കടകളിൽ വിൽക്കുന്നു; വെളിപ്പെടുത്തലുമായി മൃഗസ്നേഹി

തെരുവ് മൃഗങ്ങൾക്ക് നഗരം എത്രത്തോളം സുരക്ഷിതമല്ലെന്ന് പ്രാദേശിക മാധ്യമങ്ങളോട് സംസാരിക്കുന്ന മൃഗസ്‌നേഹി, വഴിയോരങ്ങളിൽ കാണുന്ന പൂച്ചകളുടെ അവസ്ഥയെ കുറിച്ച് തുറന്നു പറയുക‍യാണ്. തെരുവിൽ കാണുന്ന പൂച്ചകളെ ആളുകൾ തട്ടിക്കൊണ്ടുപോയി വലിയ ചാക്കുകളിൽ നിറച്ച്, വഴിയോര ബിരിയാണി കടകളിലും ഹോട്ടലുകളിലും റസ്‌റ്റോറന്‍റുകളിലും വിൽക്കുന്ന കാഴ്ചയുടെ ദൃക്‌സാക്ഷിയാണ് താനെന്ന് അദ്ദേഹം പറഞ്ഞു. 

ജോഷ്വ എന്ന കോളേജ് വിദ്യാർഥിയാണ് ഞെട്ടിപ്പിക്കുന്ന സംഭവം മാധ്യമങ്ങളോട് വിവരിച്ചത്.”അർദ്ധരാത്രിയിൽ ഒരാൾ ബാഗുകൾ വാഹനത്തിൽ കയറ്റുന്നത് ഞാൻ കണ്ടു. ഞാൻ അടുത്ത് എത്തുമ്പോഴേക്കും അവൻ ബാഗുകൾ മറയ്ക്കാൻ ഒരു മൂലയിലേക്ക് മാറ്റി. ഞാൻ അവന്‍റെ അടുത്തെത്തി കാര്യം അന്വേഷിച്ചപ്പോൾ പൂച്ചകളെ പിടിക്കാൻ അവിടെ വന്നതിനെക്കുറിച്ച് എന്നോട് പറഞ്ഞു.

ഉടൻ തന്നെ ആ മനുഷ്യൻ തന്നെ തള്ളിയിടുകയും അവിടെ നിന്ന് രക്ഷപ്പെടുകയും ചെയ്തു, എന്നാൽ മൂന്ന് കിലോമീറ്ററോളം അവനെ പിന്തുടരുകയും സംഭവത്തിന് പിന്നിലെ ചില സത്യങ്ങൾ അന്വേഷിക്കുകയും ചെയ്തുവെന്ന് ജോഷ്വ പറഞ്ഞു. ഈ വിഷയത്തിൽ തനിക്ക് ശാന്തനായിരിക്കാൻ കഴിയില്ലെന്നും അടുത്ത ദിവസം തെരുവിലിറങ്ങിയപ്പോൾ 10-15 പൂച്ചകളെ തട്ടിക്കൊണ്ടുപോയി ചാക്കിനുള്ളിൽ നിറച്ച നിലയിൽ കണ്ടെത്തിയെന്നും, പിന്നീട് മോചിപ്പിച്ചതായും ജോഷ്വ മാധ്യമങ്ങളോട് പറഞ്ഞു.

“ഇതിൽ വൻ സംഘമുണ്ട്. ഒന്നുകിൽ അവർ ഈ പൂച്ചകളെ വഴിയോര കടകളിൽ വിൽക്കുകയും സ്വയം ഭക്ഷിക്കുകയും ചെയ്യുന്നു (സാധാരണ മാംസത്തിന് പകരമായി),” ഇത്തരം നിയമവിരുദ്ധ പ്രവർത്തനങ്ങൾ രാത്രിയിൽ നടക്കുന്നു. ഇത് തുടരുകയാണെങ്കിൽ, നഗരം സുരക്ഷിതമാണോ എന്ന് ചിന്തിക്കുകയും ചെയ്യണമെന്നും ജോഷ്വ വീഡിയോയിൽ പറഞ്ഞു.

പോലീസും മൃഗസംരക്ഷണവുമായി ബന്ധപ്പെട്ട വകുപ്പുകളും ഇക്കാര്യം പരിശോധിക്കണമെന്ന് അദ്ദേഹം അഭ്യർത്ഥിച്ചു. ചെന്നൈയിലെ എഗ്മോറിലെ (ഇപ്പോൾ എലമ്പൂരിലെ) കിൽപോക്ക് മേഖലയിലാണ് സംഭവം. അലഞ്ഞുതിരിയുന്ന മൃഗങ്ങൾക്കെതിരായ ഇത്തരം പ്രവർത്തനങ്ങൾ അവസാനിപ്പിച്ചില്ലെങ്കിൽ, സമൂഹത്തിന് മൃഗങ്ങളെ എന്നെന്നേക്കുമായി നഷ്ടപ്പെടുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. “ഭാവിയിൽ, കുട്ടികൾ പൂച്ചകളെ കാർട്ടൂണുകളിലോ മൃഗശാലയിലോ മാത്രമേ കാണൂ,” ജീവികളെ ഉപദ്രവിക്കരുതെന്ന് ജോഷ്വ അഭ്യർഥിക്കുകയും ചെയ്തു.

 

 

 

 

Related posts

Leave a Comment