സുമയ്യയും സജീറും താമസിച്ചിരുന്നത് രണ്ടിടത്ത് വൈകുന്നേരം സുമയ്യ കാണാനെത്തിയത് രണ്ടും കല്പിച്ച്, തനിക്കൊപ്പം വന്നു താമസിക്കണമെന്ന് ആവശ്യപ്പെട്ടു, പിന്നെ നടന്നത് കൊടുംക്രൂരത

നഗരമധ്യത്തില്‍ റോഡില്‍ പട്ടാപ്പകല്‍ യുവതി കുത്തേറ്റു മരിച്ചു. എറണാകുളം പാലാരിവട്ടത്ത് ലേഡീസ് ഹോസ്റ്റലിലെ വാര്‍ഡനായ ആലപ്പുഴ വട്ടപ്പിള്ളി സക്കറിയ ബസാര്‍ നവറോജി പുരയിടത്തില്‍ സുമയ്യ (28) ആണു കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ടു ഭര്‍ത്താവ് ആലപ്പുഴ പുന്നുപ്ര വടക്കേ ചേന്നാട്ടുപറമ്പില്‍ സജീറിനെ (32) പാലാരിവട്ടം പോലീസ് അറസ്റ്റ് ചെയ്തു.

ബുധനാഴ്ച്ച വൈകുന്നേരം അഞ്ചിന് പാലാരിവട്ടം ചാത്തങ്ങാട് ഇടറോഡില്‍ യുവതി ജോലി ചെയ്യുന്ന സ്‌നേഹ ലേഡീസ് ഹോസ്റ്റലിനു മുന്നിലായിരുന്നു സംഭവം. ഓട്ടോ ഡ്രൈവറായ സജീറും സുമയ്യയും പത്തു മാസമായി വേര്‍പിരിഞ്ഞാണു താമസം. സുമയ്യ പാലാരിവട്ടത്ത് ഹോസ്റ്റലിലും സജീര്‍ ആലപ്പുഴയിലുമാണ് താമസിച്ചിരുന്നത്. ഇവരുടെ ഏഴും നാലും വയസുള്ള കുട്ടികള്‍ ആലപ്പുഴയില്‍ സജീറിനൊപ്പമായിരുന്നു.

ബന്ധം വേര്‍പെടുത്താന്‍ സുമയ്യ നല്‍കിയ കേസ് കുടുംബക്കോടതിയുടെ പരിഗണനയിലാണ്. ഇന്നലെ വൈകുന്നേരം ഹോസ്റ്റലില്‍ എത്തിയ സജീര്‍ സുമയ്യയെ ഫോണില്‍ വിളിച്ചു പുറത്തിറക്കി. ഹോസ്റ്റലിന് സമീപം വഴിയരികില്‍ ഇരുവരും തമ്മില്‍ വാക്കേറ്റമുണ്ടായി. തനിക്കൊപ്പം വന്നു താമസിക്കണമെന്ന ആവശ്യം യുവതി നിരസിച്ചതോടെ പ്രകോപിനായ ഇയാള്‍ കൈവശം കരുതിയിരുന്ന കത്തിയെടുത്തു കുത്തുകയായിരുന്നുവെന്നു പോലീസ് പറഞ്ഞു.

ഇടതു നെഞ്ചില്‍ ആഴത്തില്‍ കുത്തേറ്റ സുമയ്യ റോഡരുകില്‍ കമിഴ്ന്നു വീണു. സമീപത്തെ ഒരു ഇന്‍സ്റ്റിറ്റ്യൂട്ടിലെ വിദ്യാര്‍ഥികളാണ് പാലാരിവട്ടം പോലീസ് സ്റ്റേഷനില്‍ വിവരമറിയിച്ചത്. പോലീസും നാട്ടുകാരും ചേര്‍ന്ന് ഉടന്‍ സമീപത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സംഭവത്തിനുശേഷം രക്ഷപ്പെടാന്‍ ശ്രമിച്ച സജീറിനെ പോലീസ് പിന്തുടര്‍ന്നു പൈപ്പ് ലൈന്‍ ഭാഗത്തുനിന്നു പിടികൂടി. വയറില്‍ ആഴത്തിലേറ്റ മുറിവാണ് സുമയ്യയുടെ മരണത്തിനു കാരണം. സുമയ്യ ഫോണില്‍ വിളിച്ചതനുസരിച്ചാണ് താന്‍ എറണാകുളത്തെത്തിയതെന്നു സജീര്‍ മൊഴി നല്‍കിയതായി പാലാരിവട്ടം പോലീസ് പറഞ്ഞു.

Related posts