അങ്ങനെ കെ. സുന്ദരയ്ക്ക് പോലീസ് സുരക്ഷ! തീരുമാനം പോലീസിന്റേത്‌ ; വി.വി. രമേശന്‍റെ പരാതിയില്‍ സുന്ദരയുടെ മൊഴിയെടുക്കുന്നത് പോലീസ് തുടരുന്നു… 

കാസര്‍ഗോഡ്: കെ. സുന്ദരയ്ക്ക് സുരക്ഷ നൽകാൻ പോലീസ് തീരുമാനം. തനിക്ക് ഭീഷണി ഉണ്ടെന്ന സുന്ദരയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് സുരക്ഷ നൽകാൻ പോലീസ് തീരുമാനിച്ചത്.

അതേസമയം നാമനിർദേശ പത്രിക പിന്‍വലിക്കാന്‍ പണം കിട്ടിയെന്ന വെളിപ്പെടുത്തലില്‍ മഞ്ചേശ്വരത്തെ ബിഎസ്പി സ്ഥാനാര്‍ഥിയായിരുന്ന സുന്ദരയുടെ മൊഴിയെടുക്കുന്നത് ബദിയടുക്ക പോലീസ് തുടരുകയാണ്.

മണ്ഡലത്തിലെ ഇടത് സ്ഥാനാർഥി വി.വി. രമേശന്‍റെ പരാതിയുടെ അടിസ്ഥാനത്തിലാണ് അന്വേഷണം.

മണ്ഡലത്തില്‍ സ്ഥാനാർഥിത്വം പിൻവലിക്കുന്നതിന് 15 ലക്ഷം രൂപ ചോദിച്ചിരുന്നതായും ബിജെപി നേതൃത്വം രണ്ടരലക്ഷം രൂപയും സ്മാര്‍ട്ട് ഫോണും തന്നെന്ന കെ. സുന്ദരയുടെ വെളിപ്പെടുത്തലിന്‍റെ അടിസ്ഥാനത്തില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു.

171-ഇ, 171-ബി എന്നീ വകുപ്പുകള്‍ പ്രകാരമാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. തെരഞ്ഞെടുപ്പില്‍ കെ. സുരേന്ദ്രന്‍ ജയിച്ചാല്‍ കര്‍ണാടകയില്‍ സ്വന്തമായി ഒരു വൈന്‍ ഷോപ്പും വീടും നിര്‍മിച്ചുതരാമെന്ന വാഗ്ദാനവും ബിജെപി നേതാക്കള്‍ മുന്നോട്ടുവച്ചിരുന്നതായി സുന്ദര വെളിപ്പെടുത്തിയിരുന്നു.‌

സുന്ദരയുടെ വെളിപ്പെടുത്തലിന് പിന്നാലെ വി.വി. രമേശന്‍ കാസര്‍ഗോഡ് പോലീസില്‍ പരാതി നല്‍കുകയായിരുന്നു.

മഞ്ചേശ്വരത്തെ പ്രാദേശിക ബിജെപി പ്രവര്‍ത്തകര്‍ക്കെതിരെയും കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. സംഭവത്തില്‍ പ്രാഥമിക അന്വേഷണം ആരംഭിച്ചുകഴിഞ്ഞു.

മത്സരരംഗത്തു നിന്ന് പിന്മാറാന്‍ സ്ഥാനാര്‍ഥിക്ക് പണം നല്‍കിയത് രാഷ്ട്രീയ മൂല്യച്യുതിയാണ് കാണിക്കുന്നതെന്ന് വി.വി. രമേശന്‍ പ്രതികരിച്ചിരുന്നു.

2016 ലെ നിയമസഭാതെരഞ്ഞെടുപ്പില്‍ മഞ്ചേശ്വരത്ത് കെ. സുരേന്ദ്രന്‍റെ വിജയം തടഞ്ഞുനിര്‍ത്തി സംസ്ഥാനത്തെ ഏറ്റവും വിലപിടിപ്പുള്ള അപരനായി മാറിയ സ്ഥാനാര്‍ഥിയാണു കെ. സുന്ദര.

സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിച്ച കെ. സുന്ദര 467 വോട്ടുകള്‍ പിടിച്ചെടുത്തപ്പോള്‍ കേവലം 89 വോട്ടുകള്‍ക്കാണ് സുരേന്ദ്രന്‍ ലീഗിലെ പി.ബി. അബ്ദുല്‍ റസാഖിനോടു പരാജയപ്പെട്ടത്.

ഇത്തവണ സുന്ദര ബിഎസ്പി ടിക്കറ്റിലാണ് മത്സരരംഗത്തിറങ്ങിയത്. അംഗീകൃത രാഷ്‌ട്രീയകക്ഷിയെന്ന നിലയില്‍ അക്ഷരമാലക്രമം വച്ചുനോക്കുമ്പോള്‍ വോട്ടിംഗ് യന്ത്രത്തില്‍ സുരേന്ദ്രന്‍റെ പേരിനു മുകളില്‍ സുന്ദരയുടെ പേര് സ്ഥാനം പിടിക്കുന്ന നിലയായിരുന്നു.

ഇതോടെ എന്തുവില കൊടുത്തും സുന്ദരയെ പിന്മാറ്റാന്‍ ബിജെപി നേതാക്കള്‍ രംഗത്തിറങ്ങുകയായിരുന്നു.

പത്രിക പിന്‍വലിക്കാനുള്ള അവസാനദിവസത്തിന് തൊട്ടുമുമ്പ് ഫോണ്‍ ഓഫ് ചെയ്ത് അപ്രത്യക്ഷനായ സുന്ദര മാര്‍ച്ച് 22ന് ബിജെപി നേതാക്കള്‍ക്കൊപ്പം വരണാധികാരിയുടെ ഓഫീസിലെത്തി പത്രിക പിന്‍വലിക്കുകയായിരുന്നു.

Related posts

Leave a Comment