ഇറച്ചിക്കച്ചവടക്കാരനെ കുടുംബാംഗങ്ങള്‍ ചേര്‍ന്ന് കൊലപ്പെടുത്തി ! പതിനെട്ടു വര്‍ഷങ്ങള്‍ക്കിപ്പുറം കേസ് തെളിഞ്ഞപ്പോള്‍ സംഭവിച്ചത് വമ്പന്‍ ട്വിസ്റ്റ്; പ്രതി ആരും പ്രതീക്ഷിക്കാത്ത ആള്‍

18 വര്‍ഷം മുമ്പ് മരണമടഞ്ഞ ആളുടെ കൊലയാളികളെ ഒടുവില്‍ കണ്ടെത്തി. 18 വര്‍ഷങ്ങള്‍ക്കിപ്പുറം കേസ് തെളിയുമ്പോള്‍ സംഭവം ആകെ മാറിമറിഞ്ഞിരിക്കുകയാണ്. മരിച്ചയാളെ കൊന്നത് സ്വന്തം അമ്മ തന്നെയാണെന്നാണ് പോലീസിന്റെ കണ്ടെത്തല്‍. കുടുംബ വഴക്കിനെ തുടര്‍ന്ന് ബന്ധുക്കളില്‍ ഒരാള്‍ നടത്തിയ വെളിപ്പെടുത്തലാണ് കേസില്‍ നിര്‍ണായക വഴിത്തിരിവായത്. 2001 ജൂണിലാണ് സംഭവം നടക്കുന്നത്. ഹഷ്മാബാദിലെ ഇറച്ചിക്കച്ചവടക്കാരനായിരുന്ന മുഹമ്മദ് ഖ്വാജ(30)s മൈലാര്‍ദേവപ്പള്ളിയിലെ മുന്തിരിത്തോട്ടത്തില്‍ വെച്ച് കൊലപ്പെടുത്തുകയായിരുന്നു. ഉമ്മയും രണ്ട് സഹോദരി ഭര്‍ത്താക്കന്മാരും സുഹൃത്തും ചേര്‍ന്നാണ് മുഹമ്മദ് ഖ്വാജയുടെ കൊല ആസൂത്രണം ചെയ്തത്. സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നതിങ്ങനെ: രോഗിയായ മസൂദ ബീവിക്ക് മൂന്ന് ആണ്‍മക്കളും അഞ്ചു പെണ്‍മക്കളുമാണുള്ളത്. ഭര്‍ത്താവിന്റെ മരണശേഷമാണു മക്കളുടെ കല്യാണം നടത്തിയത്. പക്ഷേ രണ്ടാമത്തെ മകനായ മുഹമ്മദ് ഖ്വാജയുടെ കല്യാണം മാത്രം നടത്താന്‍ മസൂദ തയാറായില്ല. മദ്യപാനവും ചീട്ടുകളിയും ആയിരുന്നു ഖ്വാജയുടെ പ്രധാനജോലി. ആളുകളെ ഉപദ്രവിക്കുന്ന ശീലവുമുണ്ട്. വീട്ടിലും…

Read More