ഭര്‍ത്താവില്ലാത്ത സമയം നോക്കി വീട്ടില്‍ വരാം ! വേണ്ട രീതിയില്‍ കണ്ടാല്‍ മതി; സിപിഎമ്മില്‍ വീണ്ടും ലൈംഗികാരോപണം

ആലപ്പുഴ സിപിഎമ്മില്‍ വീണ്ടും ലൈംഗികാരോപണം. പാര്‍ട്ടി അംഗമായ വനിതയാണ് ആലപ്പുഴ ഏരിയാ കമ്മറ്റി അംഗത്തിനെതിരെ പരാതി നല്‍കിയത്. എന്നാല്‍ പരാതി സ്വീകരിക്കാന്‍ നേതൃത്വം തയാറായില്ലെന്നും ഇതേ തുടര്‍ന്ന് പാര്‍ട്ടി സംസ്ഥാന കമ്മറ്റിയെ സമീപിക്കാനാണ് യുവതിയുടെ തീരുമാനമെന്നാണ് വിവരം. വിരമിച്ച സര്‍ക്കാര്‍ ഉദ്യോഗസ്ഥനെതിരേയാണ് ആരോപണം. പരാതിക്കാരി ഉള്‍പ്പെട്ട തീരദേശത്തെ ലോക്കല്‍ കമ്മിറ്റിയുടെ ചുമതല ഈ നേതാവിനാണ്. ‘വേണ്ട രീതിയില്‍ കണ്ടാല്‍ പാര്‍ട്ടിയില്‍ ഉയരാമെന്ന്’ പറഞ്ഞതായി പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു. ‘ഭര്‍ത്താവില്ലാത്ത സമയത്ത് വീട്ടില്‍ വരാം, സമയം അറിയിച്ചാല്‍ മതി’ എന്നു പറഞ്ഞതായും പരാതിയില്‍ അറിയിച്ചു. പരാതി പറഞ്ഞപ്പോള്‍ ചില നേതാക്കള്‍ ഭീഷണിപ്പെടുത്തി. പരാതി നല്‍കാന്‍ ജില്ലാ കമ്മിറ്റി ഓഫിസില്‍ ചെന്നപ്പോള്‍ ഒരു മുതിര്‍ന്ന നേതാവ് തന്നെ മടക്കി അയച്ചെന്നും യുവതി പറഞ്ഞു. ആലപ്പുഴയിലെ രണ്ട് ഏരിയാ കമ്മിറ്റികള്‍ പിരിച്ചു വിട്ടശേഷം അഡ്‌ഹോക് കമ്മിറ്റിയാണ് നിലവിലുള്ളത്. അതേസമയം പരാതി പോലീസിന് കൈമാറിയിട്ടില്ല.

Read More