അലിഭായ് നര്‍ത്തകിയുടെ ഭര്‍ത്താവിന്റെ ‘ചങ്ക്‌ബ്രോ’;ശത്രുക്കളെ ഒതുക്കാന്‍ ഇടയ്ക്കിടെ ഗള്‍ഫിലേക്ക് കൊണ്ടുപോകും; രാജേഷിന്റെ കാര്യത്തില്‍ പണി പാളിയതിങ്ങനെ…

തിരുവനന്തപുരം: റേഡിയോ ജോക്കി രാജേഷിനെ കൊലപ്പെടുത്തിയ കേസിലെ പ്രധാനപ്രതിയെന്നു സംശയിക്കുന്ന ഓച്ചിറ സ്വദേശി അലിഭായ് നൃത്താദ്ധ്യാപികയുടെ ഭര്‍ത്താവിന്റെ വലംകൈ. ഭാര്യയുമായുള്ള രാജേഷിന്റെ ബന്ധം കണ്ടു പിടിച്ച ഇയാള്‍ അലിഭായ്ക്ക് ക്വട്ടേഷന്‍ നല്‍കുകയായിരുന്നു. ക്വട്ടേഷന്‍ നടപ്പാക്കാന്‍ ഗള്‍ഫില്‍ നിന്നും വന്ന അലിഭായി കൃത്യം നടപ്പാക്കി മടങ്ങുകയുമായിരുന്നു. നൃത്താദ്ധ്യാപികയുടെ ഭര്‍ത്താവിന്റെ ഉറ്റസുഹൃത്തായ അലിഭായ് തന്നെയാണ് അദ്ദേഹത്തിന്റെ നാട്ടിലെ കാര്യങ്ങള്‍ നോക്കിയിരുന്നത്. ഗള്‍ഫിലെ ശത്രുക്കളെ ഒതുക്കാന്‍ വേണ്ടിയാണ് അലിഭായിയെ ഗള്‍ഫിലേക്ക് ബിസിനസുകാരന്‍ വരുത്തിയത്. അവിടെ നിന്നുമായിരുന്നു രാജേഷിനെ വകവരുത്താന്‍ അലിഭായി നാട്ടില്‍ തിരിച്ചെത്തിയതും. കൃത്യം ആസൂത്രണം ചെയ്ത ശേഷം അലിഭായി ആദ്യം ബന്ധപ്പെട്ടത് നാട്ടില്‍ ചില ക്വട്ടേഷന്‍ സംഘവുമായി സഹകരിച്ച് പ്രവര്‍ത്തിക്കുന്ന അപ്പുണ്ണിയെയായിരുന്നു. കായംകുളം കേന്ദ്രീകരിച്ച് ക്വട്ടേഷന്‍ പ്രവര്‍ത്തനം നടത്തുന്ന ലിജു ഉമ്മന്റെ സംഘവുമായും ഇയാള്‍ക്ക് അടുത്ത ബന്ധമാണുള്ളത്. രാജേഷിനെ കൊല്ലുന്നതിന് ദിവസങ്ങള്‍ക്ക് മുമ്പ് അപ്പുണ്ണിയുമായി ബന്ധപ്പെട്ട അലിഭായിക്കായി വാഹനങ്ങളും മറ്റും…

Read More